SignIn
Kerala Kaumudi Online
Thursday, 17 September 2026 3.58 AM IST

റാഫേൽ വിമാനത്തിന്റെ ടയറിനടിയിൽ നാരങ്ങാവച്ചതിനെ ട്രോളുന്നവരറിയാൻ ? ഫേസ്ബുക്ക്  പോസ്റ്റ്

rafale-jet

ഇന്ത്യയുടെ സൈനിക പ്രഹരശേഷി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന റാഫേൽ യുദ്ധവിമാനങ്ങളിൽ ആദ്യത്തേത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ഫ്രാൻസിൽ ഏറ്റുവാങ്ങിയിരുന്നു. ദസറ ആഘോഷത്തിന്റെ ഭാഗമായ ശസ്ത്രപൂജ (ആയുധ പൂജ) നടത്തി വിമാനത്തിൽ തിലകം ചാർത്തി പൂക്കളും നാളികേരവും സമർപ്പിച്ച ശേഷമാണ് രാജ്നാഥ് സിംഗ് റാഫേൽ വിമാനത്തിൽ പറന്നത്. എന്നാൽ കേന്ദ്രമന്ത്രിയുടെ ഈ നടപടിയെ ട്രോളി നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. റഫേൽ വിമാനത്തിന്റെ ടയറിനടിയിൽ കേന്ദ്രമന്ത്രി നാരങ്ങവച്ചത് എന്തിനാണെന്ന് പരിഹസിക്കുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡോക്ടർ ജിനേഷ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

റഫേൽ വിമാനത്തിന്റെ ടയറിനടിയിൽ നാരങ്ങാ വെച്ചതിനെ പലരം ട്രോളുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.

ശാസ്ത്രീയമായ വശങ്ങൾ അറിയാതെ പലരും വിമർശിക്കുകയാണ്.

നാരങ്ങയിൽ സിട്രിക്ക് ആസിഡ് ഉണ്ട് എന്ന് അറിയില്ലേ ? ഈ സിട്രിക് ആസിഡ് ബാഷ്പത്തിന്റെ സാന്നിധ്യത്തിൽ ടയറിലെ കാർബണുമായി പ്രവർത്തിക്കുന്നു. ആഡിഡിന്റെ സാന്നിധ്യത്തിൽ ടയറിന്റെ പുറകിലത്തെ പാളി മാത്രം ചെറുതായി കരിയുന്നു. സിട്രിക് ആസിഡ് താരതമ്യേന ശക്തി കുറഞ്ഞ ആസിഡ് ആണെന്ന് അറിയാമല്ലോ. അതുകൊണ്ട് ടയർ പൂർണമായി കത്തി പോവില്ല. ചെറുതായി കരിയുമ്പോൾ ടയറിന്റെ പുറംഭാഗം കുറച്ചുകൂടി പരുപരുത്തത് ആവും എന്ന് അറിയാമല്ലോ. പരുപരുത്ത ടയർ കൂടുതൽ ഗ്രിപ്പ് നൽകും. ഇത് അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ആകാശത്തിൽ കൂടി വിമാനം പറക്കുമ്പോൾ കാർ മേഘത്തിൽ നിന്നും ബാഷ്പം ലഭിക്കും. അങ്ങനെ ടയറിൽ പറ്റിപ്പിടിച്ചിരിക്കുന്ന സിട്രിക് ആസിഡും ബാഷ്പവും ചേർന്ന് മുകളിൽ പറഞ്ഞ പ്രവർത്തനം നടത്തുകയും ആകാശത്ത് പറക്കുമ്പോൾ വിമാനത്തിന്റെ ഗ്രിപ്പ് കൂടുകയും ചെയ്യുന്നു.

ഇത്ര ശാസ്ത്രീയമായ കാര്യങ്ങളെ ട്രോളുന്നത് കഷ്ടമാണ്. താളിയോല ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയത് അറിയാത്തവരാണ് ഇതൊക്കെ ട്രോളുന്നത്. നാസ പോലും ഈ ശാസ്ത്ര സത്യത്തെ അംഗീകരിക്കുന്നില്ലേ ? ബ്രിട്ടീഷ് ഭരണകാലത്ത് നമ്മുടെ നാട്ടിൽ നിന്നും കടത്തിയ താളിയോല ഗ്രന്ഥങ്ങളിൽ നിന്നാണ് അവർക്ക് ഈ വിവരം കിട്ടിയിരിക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണല്ലോ !

ഇനി വിമാനത്തിന്റെ പുറത്ത് ഓം എന്ന് എഴുതിയതിനെ ട്രോളുന്നവരോട്,

വളരെ വേഗതയിൽ പറക്കുമ്പോൾ എന്ത് ശബ്ദം ആണ് നമ്മൾ കേൾക്കുന്നത് ?

'ശൂ...' എന്ന ശബ്ദം. മലയാളത്തിലെ ശൂ ഏക ശാസ്ത്രീയ ഭാഷയായ സംസ്‌കൃതത്തിൽ എത്തുമ്പോൾ ഓം എന്നാകും എന്ന രഹസ്യവും ആർക്കും അറിയില്ല. അതായത് ഓം എന്നെഴുതുമ്പോൾ വേഗത കൂടും എന്ന് ചുരുക്കം. ഈ ഓം ഇലക്ട്രിക്കൽ റെസിസ്റ്റൻസിന്റെ ചിഹ്നമായി ഉപയോഗിക്കുന്നതും മറ്റൊന്നും കൊണ്ടല്ല എന്ന് വളരെ വൈകാതെ പുറത്തറിയും. ഇന്ന് ട്രോളുന്നവർ അന്ന് എന്തു പറയുമെന്ന് അറിയണമല്ലോ !!!

ഇനി മഞ്ഞപ്പൂവ് വച്ചതിനെ കുറിച്ച്,

ഒരു മുറിവുണ്ടായാൽ കാപ്പിപ്പൊടിയോ മഞ്ഞൾപൊടിയോ ഇടുന്നത് കണ്ടിട്ടില്ലേ ? അതിനു വേണ്ടി തന്നെയാണ് ഇത്. മേഘങ്ങൾക്കിടയിൽ ഇടിമിന്നൽ മൂലം പരിക്കു പറ്റിയാൽ പുറത്തിറങ്ങി ഇതൊന്നും ചെയ്യാൻ സാധിക്കണം എന്ന് നിർബന്ധമില്ല.

ഇത്രയും ശാസ്ത്രീയമായി ജി ചെയ്ത കാര്യങ്ങളെ വച്ചുകൊണ്ട് മിത്രങ്ങളെ ട്രോളണോ ???

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAFALE, RAFALE JET, RAJNAT SINGH, SASTRA POOJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA