ഗാനഗന്ധർവ്വനിലൂടെ അഭിനയ രംഗത്തെത്തിയ അതുല്യ ചന്ദ്രയ്ക്ക് തെലുങ്കിൽ തിരക്കേറുന്നു
കങ്കണ റനൗട്ടുമായി എവിടെയൊക്കെയോ എനിക്കൊരു സാമ്യമുണ്ടെന്ന് ചിലരൊക്കെ പറയാറുണ്ട്. കങ്കണയുടേതുപോലെ എന്റേതും ചുരുണ്ട തലമുടിയായതുകൊണ്ടാവാം അങ്ങനെ പറയുന്നത്. കങ്കണയുമായി മുഖത്തിലോ മുടിയിലോ സാമ്യതയുണ്ടായിട്ട് കാര്യമൊന്നുമില്ല. അഭിനയത്തിൽ അതുണ്ടായാലേ കാര്യമുള്ളൂ.
മലയാളി ലുക്കില്ല. നിറം കൂടിപ്പോയി എന്നൊക്കെയുള്ള കാരണങ്ങളാൽ എനിക്ക് മലയാളത്തിൽ ചില സിനിമകൾ നഷ്ടമായിട്ടുണ്ട്. പലർക്കും ഞാൻ മലയാളിയാണോ എന്ന് സംശയമുണ്ട്. സെറ്റിലൊക്കെ വച്ച് പലരും എന്നോട് ഇംഗ്ളീഷിലും ഹിന്ദിയിലുമൊക്കെ സംസാരിച്ചിട്ടുണ്ട്. ഞാൻ മലയാളം പറയുന്നത് കേൾക്കുമ്പോൾ അവർ അതിശയത്തോടെ ചോദിക്കും : 'മലയാളിയാണോ"യെന്ന്!
മമ്മൂക്കയുടെ വൺ എന്ന സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് ത്രീ ഡോട്സ് സ്റ്റുഡിയോയിൽ നടക്കുന്ന സമയം തൊട്ട് മുൻപത്തെ ദിവസം ലേമെറിഡിയനിൽ ഒരു ഇവന്റിന് മമ്മൂക്ക വന്നിരുന്നു. ഞാൻ കാണാൻ പോയെങ്കിലും സംസാരിക്കാൻ പറ്റിയില്ല. ''സർ... ഞാൻ ലേ മെറിഡിയനിൽ വന്നിരുന്നു. പക്ഷേ, സംസാരിക്കാൻ പറ്റിയില്" യെന്ന് ഞാൻ മമ്മൂക്കയ്ക്ക് മെസെജയച്ചു. 'ഇവിടെ ഷൂട്ട് നടക്കുന്നുണ്ട്. ജോർജ്ജിനെ വിളിച്ചിട്ട് ഇങ്ങോട്ട് വന്നോ'ളാൻ മമ്മൂക്ക പറഞ്ഞു.
മലയാളി ലുക്കില്ല, നിറം കൂടിപ്പോയി എന്നൊക്കെയുള്ള കാരണങ്ങളാൽ ഒന്നുരണ്ട് സിനിമകൾ നഷ്ടമായ കാര്യം ഞാൻ മമ്മൂക്കയോട് പറഞ്ഞു.
''അതൊന്നും സാരമില്ല. നീ ഇങ്ങനെയിരിക്കുന്നത് കൊണ്ടല്ലേ, നിനക്ക് തെലുങ്കും തമിഴുമൊക്കെ ചെയ്യാൻ പറ്റിയത്. ഈ ലുക്കുള്ളതുകൊണ്ട് എല്ലാ ഭാഷകളിലും അഭിനയിക്കാൻ പറ്റും. ഷൈലോക്കിൽ എന്നെ കറുപ്പിക്കാൻ നോക്കിയിട്ട് വൃത്തികേടായി. അതുകൊണ്ട് ഉള്ള നിറത്തിൽ നിൽക്കുന്നതാ നല്ലത്."" മമ്മൂക്ക എന്നോട് പറഞ്ഞു. അപ്പോഴാണ് എന്റെ നിരാശ മാറിയതും ആത്മവിശ്വാസം വന്നതും.
ബ്രൈഡൽ വെയറിൽ, കല്യാണപ്പെണ്ണിന്റെ വേഷത്തിൽ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് പുതിയ കാലത്തെ ട്രെൻഡുകളിലൊന്നാണ്. ബ്രൈഡൽ കോസ്റ്റ്യൂമിൽ നല്ല മേയ്ക്കൊപ്പൊക്കെ ഇട്ട് ഒരു ഫോട്ടോ ഷൂട്ട് ചെയ്താലോ എന്ന ഐഡിയ കൂട്ടുകാരനായ അഖിലാണ് അതുല്യ ചന്ദ്രയോട് പറഞ്ഞത്.
''കല്യാണപ്പെണ്ണല്ല. കല്യാണ നാളിൽ എങ്ങോട്ടെങ്കിലും ഓടിപ്പോകുന്ന പെണ്ണ്. Run away bride""പരസ്പരം പറഞ്ഞു പറഞ്ഞ് ഐഡിയ വളർന്നുകൊണ്ടേയിരുന്നു.
കല്യാണവേളയിൽ നിന്ന് കടലോരത്തേക്കോ മറ്റോ കടന്ന് കളയുന്ന പെണ്ണ് എന്ന ആശയം ഇരുവരും ഫിക്സ് ചെയ്തു.
എറണാകുളത്ത് വൈറ്റിലയിലുള്ള പാരീസ് ഡി ബുട്ടിക്കിൽ അത്ര ഹെവിയല്ലാത്ത ഒരു ഗൗണിന് ഓർഡർ ചെയ്തു. അവർ ഒരു ഗ്ളാമറസ്സായ ഗൗൺ തന്നെ ഒരുക്കിത്തന്നു. അതിന്റെ പുറത്ത് ഒരു ഡെനിം ജാക്കറ്റിട്ടപ്പോൾ നല്ലൊരു ഒൗട്ട്ലുക്കായി.വർക്കലയിലെ മനോഹരമായ കടൽത്തീരമായിരുന്നു ഫോട്ടോ ഷൂട്ടിന്റെ ലൊക്കേഷൻ.
'' സിനിമയിൽ ഗ്ളാമർ വേഷങ്ങൾ വന്നാൽ ചെയ്യുമോ""യെന്ന ചോദ്യം കേട്ട് ഒട്ടും ആലോചിക്കാതെ അതുല്യ ചന്ദ്ര പറഞ്ഞു: ചെയ്യും. തെലുങ്കിൽ താൻ ഇനി ചെയ്യാൻ പോകുന്ന ദിൽരാജു പ്രൊഡക്ഷൻസിന്റെ സിനിമയിൽ എന്റേത് വളരെ ഗ്ളാമറസ്സായുള്ള വേഷമാണ്. ലുക്കിൽ ഗ്ളാമറസ്സാണെങ്കിലും പക്കാ ലോക്കൽ ഒരു തെലുങ്ക് പെൺകുട്ടിയുടെ വേഷം. കഥാപാത്രം ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഗ്ളാമർ വേഷം ചെയ്യാൻ എനിക്ക് മടിയൊന്നുമില്ല.""അതുല്യ ചന്ദ്ര പറയുന്നു.
തെലുങ്കിലെ തുടക്കം
മധുവരലറ എന്ന തെലുങ്ക് ചിത്രത്തിലാണ് ഞാൻ ആദ്യമഭിനയിച്ചത്. 2019ൽ ആയിരുന്നു അത്. പക്ഷേ, ഗാനഗന്ധർവ്വൻ ആണ് ആദ്യം റിലീസായത്. തെലുങ്ക് സിനിമയുടെകോ-ഒാർഡിനേറ്റർക്ക് എന്റെ റഫറൻസ് എങ്ങനെയോ കിട്ടി. ആ സിനിമ തെലുങ്കിൽ സൂപ്പർ ഹിറ്റായിരുന്നു.തെലുങ്കിൽ ഞാനഭിനയിക്കുന്ന രണ്ടാമത്തെ സിനിമയുടെ മുന്നിലും പിന്നിലും പുതുമുഖങ്ങളാണേറെയും. എൺപത് ശതമാനത്തോളം ഷൂട്ടിംഗ് കഴിഞ്ഞ ആ സിനിമ പൂർത്തിയായി കഴിഞ്ഞേ അവർ ടൈറ്റിലും മറ്റും അനൗൺസ് ചെയ്യൂ. ദിൽരാജു നിർമ്മിക്കുന്ന തെലുങ്ക് സിനിമയാണ് ഇനി ചെയ്യുന്നത്.
തമിഴിലെ ട്രിപ്പ്
യോഗിബാബുവും സുനൈനയ്നയുമൊക്കെ അഭിനയിച്ച ട്രിപ്പ് എന്ന തമിഴ് സിനിമയിൽ ഒരു കാരക്ടർ വേഷം ചെയ്തു. ഗാനഗന്ധർവ്വൻ കഴിഞ്ഞ് ചെയ്ത സിനിമയാണത്.
വിക്കി പാരകൾ
എന്റെ അച്ഛൻ ഒരു ആർമി ഓഫീസറാണെന്നാണ് വിക്കിപീഡിയ പറയുന്നത്. അത് തെറ്റാണ്. അദ്ദേഹം ഒരു പ്രൊഡ്യൂസറായി റിട്ടയർ ചെയ്തയാളാണ്. പത്താം ക്ളാസ് വരെ പഠിച്ചത് ചങ്ങനാശ്ശേരിയിലാണ്. ലെവൻതും ട്വൽത്തും നൈനിറ്റാളിലായിരുന്നു. ഡിഗ്രിക്ക് ഹരിയാനയിലെ കുരുക്ഷേത്ര യൂണിവേഴ്സിറ്റിയിലും.അച്ഛൻ അവിടെ പ്രൊഫസറായിരുന്നു. എൽ.എൽ.ബിയാണ് പഠിച്ചത്. അതുകഴിഞ്ഞ് നാട്ടിൽ വന്ന് അഡ്വ. രാമൻ സാറിന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. ചെറുപ്പം തൊട്ടേ എനിക്ക് അഭിനയത്തോടായിരുന്നു താല്പര്യമെന്ന് വിക്കിപീഡിയയിലുണ്ട്. അതും തെറ്റാണ്.
മമ്മൂക്കയുടെ ഫാനാണ്
പണ്ടുതൊട്ടേ ഞാനും പപ്പയും മമ്മൂക്കയുടെ ഫാനാണ്. ഗാനഗന്ധർവനിൽ മമ്മൂക്കയുടെ കൂടെ അഭിനയിച്ചപ്പോൾ കിട്ടിയ എക്സ്പീരിയൻസ് മറ്റേതൊരു ആർട്ടിസ്റ്റിനോടൊപ്പം അഭിനയിക്കുമ്പോൾ കിട്ടുന്നതിനേക്കാൾ വലുതായിരുന്നു എനിക്ക്.
ഗാനഗന്ധർവ്വനിൽ ഓഡിഷൻ കാൾ കണ്ടാണ് ഞാൻ അപേക്ഷിച്ചത്. മൂന്ന് റൗണ്ട് ഓഡിഷൻ കഴിഞ്ഞാണ് എനെ സെലക്ട് ചെയ്തത്.
സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ഡിഗ്രിക്ക് ലാ പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു.
ഇനി ആസിഫ ് അലിക്കും
ആന്റണി വർഗീസിനുമൊപ്പം
ജിസ് ജോയി സംവിധാനം ചെയ്യുന്ന സിനിമയിലാണ് മലയാളത്തിൽ ഇനി അഭിനയിക്കുന്നത്. ആസിഫ് അലിയും ആന്റണി വർഗീസുമാണ് ആ സിനിമയിലെ നായകന്മാർ. പൂജ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങാനിരിക്കുമ്പോഴാണ് കൊവിഡ് രണ്ടാം തരംഗം വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |