SignIn
Kerala Kaumudi Online
Wednesday, 22 July 2026 3.20 PM IST

വധശിക്ഷ കാത്ത് 39 പേർ

1

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജയിലുകളിലായി വധശിക്ഷ കാത്തുകഴിയുന്നത് 39 പേർ. ഇതിൽ രണ്ട് സ്ത്രീകൾ. കൂടുതൽപേർ പൂജപ്പുര ജയിലിലാണ്- 25പേർ. പലരും ശിക്ഷായിളവിനായി അപ്പീൽ നൽകിയിട്ടുണ്ട്. ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 35 വർഷം മുൻപാണ്. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും വിയ്യൂർ അതിസുരക്ഷാ ജയിലിലുമാണ് വധശിക്ഷ കിട്ടിയവരെ പാർപ്പിച്ചിരിക്കുന്നത്. വിഴിഞ്ഞം ശാന്തകുമാരി വധക്കേസിലെ പ്രതി കോവളം സ്വദേശി റഫീക്കാ ബീവിയും ഷാരോൺ കൊലക്കേസിലെ ഗ്രീഷ്മയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അട്ടക്കുളങ്ങര വനിതാ ജയിലിലുണ്ട്. 

 തൂക്കിലേറ്റിയവർ

1991ൽ :

റിപ്പർ ചന്ദ്രൻ :കണ്ണൂർ സെൻട്രൽ ജയിലിൽ 

ചുറ്റിക കൊണ്ട് 14 പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

1979ൽ

കളിയിക്കാവിള സ്വദേശി അഴകേശൻ :

പൂജപ്പുര സെൻട്രൽ ജയിലിൽ 

ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി


 തൂക്കിലേറ്റാൻ കഴുമരം

കണ്ണൂരിൽ 2

പൂജപ്പുരയിൽ 1

രണ്ടിടത്തുമായി

തൂക്കിക്കൊന്നത്

 26പേരെ

ആരാച്ചാരുടെ എണ്ണം -0

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HANG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA