
തിരുവനന്തപുരം: കനത്ത മഴയും മണ്ണിടിച്ചിലും മൂലം തകർന്ന റോഡുകളും പാലങ്ങളും ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ അറിയിച്ചു. പി.ഡബ്ല്യു.ഡിക്ക് 50 കോടി രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കിയിട്ടുണ്ട്. ഇന്നലെ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജില്ലാ കളക്ടർമാരുടെയും യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പത്തനംതിട്ട, കോട്ടയം,ഇടുക്കി ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം. മലപ്പുറം ഉൾപ്പടെ മറ്റ് പല ജില്ലകളിലും റോഡുകൾക്കും പാലങ്ങൾക്കും കനാലുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |