
നെല്ലിയാമ്പതി: പശ്ചിമഘട്ടത്തിലെ നെല്ലിയാമ്പതിയിലുൾപ്പെടെ 111.27 ഹെക്ടർ തോട്ടങ്ങളിൽക്കൂടി വനം പുനഃസ്ഥാപിക്കും. ഇതിനുള്ള നടപടികൾ തുടങ്ങി. വർഷങ്ങളായി കൃഷി ചെയ്തിരുന്ന അക്കേഷ്യ, യൂക്കാലിസ്‌പസ്, കശുമാവ് എന്നിവ വെട്ടിയ തോട്ടങ്ങളിലാണ് സ്വഭാവിക വന-ഫലവൃക്ഷങ്ങൾ നടുക. മൃഗങ്ങൾ കാടിറങ്ങുന്നതു തടയാൻ വനമേഖലയിൽത്തന്നെ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്.
വനംവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് 2026-27 സാമ്പത്തിക വർഷം 63.76 ലക്ഷംരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതിക്ക് ഇണങ്ങാത്ത വൃക്ഷങ്ങൾ വെട്ടിമാറ്റി പശ്ചിമഘട്ടത്തിലെ സ്വഭാവിക വൃക്ഷങ്ങൾക്ക് പുറമേ പ്ലാവടക്കമുള്ള ഫലവൃക്ഷങ്ങളും നടും. വൃക്ഷ പരിപാലനത്തിന് വനാശ്രിത സമൂഹങ്ങൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണം ഉറപ്പാക്കും.
വനമാക്കിമാറ്റുന്ന തോട്ടങ്ങൾ
ചൂലന്നൂർ വനമേഖലയിലെ 33.4 ഹെക്ടർ പൂത്തമല അക്കേഷ്യ തോട്ടം
ചാത്തംകോട്ടെ 11 ഹെക്ടർ യൂക്കാലിപ്സ് തോട്ടം
നെല്ലിയാമ്പതിയിൽ പാടഗിരിയിലെ 15 ഹെക്ടർ യൂക്കാലിപ്സ് തോട്ടം
വടക്കഞ്ചേരി മേലാർകോട് മേഖലയിലെ ഒന്ന്, രണ്ട് നമ്പറുകളിലുള്ള കശുമാവ് തോട്ടങ്ങൾ
തിരുവാഴിയോട് കുണ്ഡലി ബിറ്റ് ഒന്നിലെ ബാക്കിയുള്ള കശുമാവ് തോട്ടങ്ങൾ
തൊടുകാട് അക്കേഷ്യ തോട്ടത്തിന്റെ ഭാഗങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |