
തൃശൂർ: സ്ത്രീ സമൂഹത്തിനെതിരായി സമസ്ത കാന്തപുരം വിഭാഗം നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലെന്ന തരത്തിലുള്ള നിലപാടുകൾ കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രമേശ്. സ്ത്രീകൾക്കെതിരായ പരാമർശങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് കേരള സമൂഹത്തിന് അറിയാൻ താത്പര്യമുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസം,തൊഴിൽ,സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |