
പാലക്കാട്: ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ വിനോദ കേന്ദ്രമായ 'ലുലു ഫൺട്യൂറ' പാലക്കാട് ലുലു മാളിൽ പ്രവർത്തനമാരംഭിച്ചു. 15,000 ചതുരശ്ര അടിയിൽ ലോകോത്തര നിലവാരത്തോടെയാണ് 'ലുലു ഫൺട്യൂറ' ഒരുക്കിയിരിക്കുന്നത്. കണ്ണാടി സി.ജെ.ബി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമെത്തിയ എം.എൽ.എയും സിനിമാ താരവുമായ രമേഷ് പിഷാരടിയാണ് ഫൺട്യൂറയുടെ ഉദ്ഘാടനം നിർവഹിച്ചത്. തിരഞ്ഞെടുപ്പിൽ രമേഷ് പിഷാരടിയുടെ എതിർ സ്ഥാനാർത്ഥിയായി മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയും വ്യവസായിയുമായ എൻ.എം.ആർ. റസാക്കും ബമ്പർ കാറോടിക്കാൻ ഒപ്പം കൂടിയത് ചടങ്ങിലെ കൗതുകക്കാഴ്ചയായി.
40ലധികം റൈഡുകളുമായി വിനോദ വിരുന്ന് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന നാൽപ്പതിലധികം വിനോദങ്ങളാണ് നവീകരിച്ച ഫൺട്യൂറയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. രാകേഷ്, ആറാം വാർഡ് മെമ്പർ ഐ. സുധീർ, ലുലു കൊച്ചി റീജിയണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, ഫൺട്യൂറ ജനറൽ മാനേജർ അംബികാപതി, ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, പാലക്കാട് ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ആർ. രാജീവ്, മാൾ മാനേജർ നാരായണൻ പട്ടേരി, ബിൽടെക് ഗ്രൂപ്പ് ഉടമ ബിൽടെക് രാജൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |