തിരുവനന്തപുരം: അടുത്ത അദ്ധ്യയനവർഷം മുതൽ സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് പുതിയ കാലഘട്ടത്തിലെ തൊഴിലും ഗവേഷണവും മുന്നിൽ കണ്ടാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഈ വർഷം സർവകലാശാലകൾക്കു കഴിയുന്ന ഇടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലു വർഷ ബിരുദ കോഴ്സുകൾ സംബന്ധിച്ചു കേരള ഹയർ എഡ്യൂക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയാറാക്കി സർവകലാശാലകൾക്കു നൽകിയിട്ടുണ്ട്. ഇതനുസരിച്ചാണ് സർവകലാശാലകൾ കോഴ്സ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തയ്യാറാക്കുക.
ഓർഡിനൻസിൽ
ഗവർണർ ഒപ്പിടണം:
മന്ത്രി ബിന്ദു
തിരുവനന്തപുരം: സ്ഥിരം വി.സി നിയമനത്തിലെ അനിശ്ചിതാവസ്ഥ നീങ്ങണമെങ്കിൽ ഓർഡിനൻസിൽ ഗവർണർ ഉടൻ ഒപ്പുവയ്ക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. അപാകതകളുണ്ടെങ്കിൽ ഓർഡിനൻസ് തിരിച്ചയയ്ക്കണം. നിലവിൽ ചുമതലയുള്ള വി.സിമാരെല്ലാം യോഗ്യരാണ്. താത്കാലിക ചുമതലയാണെങ്കിലും അവർ കാര്യങ്ങൾ നന്നായി ചെയ്യുന്നുണ്ട്. ഗവർണർ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ഗവർണറോട് സംസാരിക്കുന്നുണ്ട്. അത് വിജയിച്ചില്ലെങ്കിൽ പിന്നെ എന്തുവേണമെന്ന് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |