SignIn
Kerala Kaumudi Online
Sunday, 24 May 2026 1.47 AM IST

അമൃതകിരണം പക്വത ആർജ്ജിക്കുക

a

ഒരിക്കൽ രണ്ട് സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുകയായിരുന്നു. ആദ്യത്തേയാൾ ചോദിച്ചു. 'നീ മദ്യം കുടിച്ചു തുടങ്ങിയെന്ന് കേട്ടല്ലോ. എന്താണു കാരണം?" രണ്ടാമൻ പറഞ്ഞു, എനിയ്ക്കിപ്പോൾ കുറേയേറെ പ്രശ്നങ്ങളുണ്ട്. ഞാൻ അവയെ മദ്യത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയാണ്. ആദ്യത്തേയാൾ ചോദിച്ചു. 'എന്നിട്ടെന്തായി? പ്രശ്നങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലാൻ നിനക്ക് കഴിഞ്ഞോ?" രണ്ടാമൻ പറഞ്ഞു, ഇല്ല സുഹൃത്തേ, പ്രശ്നങ്ങൾ മദ്യത്തിൽ നീന്താൻ പഠിച്ചു കഴിഞ്ഞു. പ്രശ്നങ്ങളെ മറക്കാനായി മദ്യത്തേയും മയക്കുമരുന്നുകളേയും മറ്റും ആശ്രയിക്കുന്ന പലരുമുണ്ട്. എന്നാൽ അതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ലെന്നു മാത്രമല്ല, ആരോഗ്യവും സമ്പത്തും നശിക്കുകയും കുടുംബബന്ധങ്ങൾ തകരുകയും ചെയ്യും. ജീവിതത്തിൽ വിഷമഘട്ടങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വരുമ്പോൾ താത്ക്കാലിക പ്രശ്നപരിഹാരത്തിന് ഉപരി പ്രശ്നത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്.
പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തുന്നതുവരെ അവയ്ക്കു ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാദ്ധ്യമല്ല. ഉദാഹരണത്തിനു ഒരു കൊച്ചുകുഞ്ഞ് വിശന്നു കരയുമ്പോൾ അമ്മ കളിപ്പാട്ടങ്ങൾ കൊടുത്ത് കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. കളിപ്പാട്ടങ്ങൾ കിട്ടുമ്പോൾ കുഞ്ഞ്  തത്ക്കാലം അടങ്ങിയേക്കാം. എന്നാലും കുറച്ചുകഴിഞ്ഞ് വിശപ്പു കൂടുമ്പോൾ ഒന്നു കൂടി ഉച്ചത്തിൽ വിളിയ്ക്കും. വിശപ്പ് മാറ്റിയാലേ കുഞ്ഞിന്റെ കരച്ചിൽ മാറുള്ളൂ. നമ്മുടെ മിക്ക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം എല്ലാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നടക്കണമെന്ന നിർബ്ബന്ധബുദ്ധിയാണ്. എല്ലാ തിന്മകളും, അതു ദേഷ്യമാകട്ടെ, വിദ്വേഷമാകട്ടെ അസൂയയാകട്ടെ, ഈ മനോഭാവത്തിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. കമ്പ്യൂട്ടറിനകത്തു കടന്നു അതിലെ വിവരങ്ങളെയെല്ലാം നശിപ്പിക്കുന്ന വൈറസ് പോലെയാണ് നിർബ്ബന്ധബുദ്ധി. അതു നമ്മുടെ വിവേകത്തെയും മനശ്ശാന്തിയെയും നശിപ്പിക്കുന്നു.
നമുക്ക് നമ്മുടെ മേലുള്ള നിയന്ത്രണം നഷ്ടമാക്കുന്നു. ജീവിത സാഹചര്യങ്ങളോട് പ്രതികരിക്കുമ്പോൾ വികാരാധീനരാകുന്നതിന് പകരം ശാന്തമായ മനസ്സോടെ സാഹചര്യങ്ങളെ കാണാനും വിവേകപൂർവം കാര്യങ്ങളെ വിശകലനം ചെയ്യാനും ഉള്ള ഒരുവന്റെ കഴിവാണ് പക്വത. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഈ ലോകത്തെ നമുക്ക് മാറ്റിമറിക്കാനാവില്ല. സ്വയം അഡ്ജസ്റ്റ് ചെയ്യാനും വിവേകപൂർവ്വം സാഹചര്യങ്ങൾക്കനുസരിച്ച് പ്രതികരിക്കാനും നമുക്കു കഴിയണം. നമ്മുടെ കഴിവിനപ്പുറമുള്ള കാര്യങ്ങളിൽ സ്വീകരിക്കൽ മനോഭാവം ഉണ്ടാകണം. പനിനീർപ്പൂവിനു സമീപം മുള്ളുകളുണ്ടാകും. മുള്ളുകളുണ്ടാകരുത്, പൂക്കൾ മാത്രം മതിയെന്നു വാശിപിടിക്കുന്നത് പ്രായോഗികമല്ല. പകൽ ഉണ്ടെങ്കിൽ രാത്രിയുമുണ്ടാകും. സുഖമുണ്ടെങ്കിൽ ദുഃഖവുമുണ്ടാകും. രണ്ടിനേയും അംഗീകരിക്കണം.
ആമയ്ക്ക് ആനയെപ്പോലെ പെരുമാറാൻ കഴിയില്ല. ആനയ്ക്ക് ആമയെപ്പോലെയാകാനും കഴിയില്ല. ആമയെ ആമയായി സ്വീകരിക്കുക. ആനയെ ആനയായി സ്വീകരിക്കുക. സുഖത്തിൽ കുതിച്ചു ചാടാതെയും ദുഃഖത്തിൽ തകരാതെയും ഇരിക്കാൻ പഠിക്കുക. ഏതു സാഹചര്യത്തിലും സംതൃപ്തിയും സന്തോഷവും കാത്തുസൂക്ഷിക്കുക. പക്വത എന്ന ഗുണം ഈ കഴിവുകളെ എല്ലാം ഉൾക്കൊള്ളുന്നു. നിർബ്ബന്ധബുദ്ധി ഉപേക്ഷിച്ചാലേ മനസ്സിന് പക്വത കൈവരൂ. പക്വത വന്ന മനസ്സിന് പ്രശ്നങ്ങളെ വിവേകപൂർവ്വം നേരിടാൻ കഴിയും, സമചിത്തത നിലനിർത്താൻ കഴിയും. തെളിഞ്ഞ മനസ്സോടെ ഉത്തരം കണ്ടെത്താനും കഴിയും. ഉത്തരം ഇല്ലാത്തപ്പോഴും ആന്തരികമായി ശാന്തിയെ കൈവെടിയുകയുമില്ല. ചുരുക്കത്തിൽ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളോടുള്ള ആരോഗ്യകരമായ സമീപനമാണ് പക്വത.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY