
കായംകുളം: കൊലപാതകശ്രമ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി. കായംകുളം പെരിങ്ങാല കുന്നേൽ വീട്ടിൽ ബോക്സർ എന്ന് വിളിക്കുന്ന അദിനാനെയാണ് (22) ജയിലിലടച്ചത്.
കുപ്രസിദ്ധ ഗുണ്ടയായ അദിനാൻ 2024 ൽ മൂന്ന് കൊലപാതക ശ്രമകേസുകളിൽ പ്രതിയായി ഒളിവിൽ കഴിയവേ, കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. കായംകുളം പൊലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും പ്രതിയാണ്. ഇതോടെയാണ് ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
കായംകുളം ഡിവൈ. എസ്.പി. ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സി.ഐ.അരുൺ ഷാ,എസ്.ഐ. മാരായ രതീഷ് ബാബു,ശരത്,പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, ഷാനവാസ്, ഗോപകുമാർ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |