SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.56 AM IST

കടൽ കൊല കേസ്; ആദ്യം ഇറ്റലി നഷ്‌ടപരിഹാരം നൽകട്ടെ, മത്സ്യ തൊഴിലാളികളുടെ ബന്ധുക്കളുടെ വാദം കേൾക്കാതെ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

italian-marines-case

ന്യൂഡൽഹി: കടൽ കൊല കേസിന്റെ വിചാരണ ഇറ്റലിയിൽ നടത്തണം എന്ന രാജ്യാന്തര ട്രിബ്യുണൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ കേസിന്റെ നടപടികൾ അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് തിരിച്ചടി. വെടിയേറ്റ് മരിച്ച മത്സ്യ തൊഴിലാളികളുടെ ബന്ധുക്കളുടെ വാദം കേൾക്കാതെ കേസ് അവസാനിപ്പിക്കാൻ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇറ്റലി ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുമ്പോൾ മാത്രമേ കേസ് അവസാനിപ്പിക്കുകയുള്ളൂവെന്നും സുപ്രീം കോടതി പറഞ്ഞു.

ഇറ്റലി അവർക്ക് നഷ്ടപരിഹാരം നൽകട്ടെ. അപ്പോൾ മാത്രമേ ഞങ്ങൾ പ്രോസിക്യൂഷൻ പിൻവലിക്കാൻ അനുവദിക്കൂവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി. യു.എൻ ട്രിബ്യൂണലിന്റെ തീരുമാനത്തെത്തുടർന്ന് കേസുകൾ പിൻവലിക്കണമെന്ന് സുപ്രീംകോടതിയോട് അഭ്യർത്ഥിച്ച കേന്ദ്രം, നാവികർക്കെതിരെ ക്രിമിനൽ നടപടിയെടുക്കുമെന്ന് ഇറ്റലി ഉറപ്പുനൽകിയതായും പറഞ്ഞു. എന്നാൽ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ആദ്യം നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു. കേസുകൾ പിൻവലിക്കാൻ അനുവദിക്കുന്നതിന് മുമ്പ് ഇരകളുടെ കുടുംബങ്ങൾ കേൾക്കേണ്ടതുണ്ടെന്നായിരുന്നു സുപ്രീം കോടതി പറഞ്ഞത്.

രണ്ട് നാവികരെയും ക്രിമിനൽ വിചാരണ ചെയ്യുമെന്നും കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നൽകുമെന്നും ഇറ്റലി കത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. രണ്ട് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ 2012 ഫെബ്രുവരി 15 ന് കേരള തീരത്ത് വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് ഇറ്റാലിയൻ നാവികർക്കെതിരായ കേസിൻ മേലാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREME COURT, ITALY, ITALY MARINES, FISHERIES MEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA