
□ധന വകുപ്പ് പരിശോധിക്കും
തിരുവനന്തപുരം: എയ്ഡഡ് കോളേജുകളിലെ അദ്ധ്യാപക, അനദ്ധ്യാപകർക്ക് സർക്കാർ
ശമ്പളം നിലനിറുത്തി വ്യവസ്ഥകളോടെ, കൽപിത സർവകലാശാല പദവിക്കായി എൻ.ഒ.സി
നൽകാമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ ധന വകുപ്പ് പരിശോധിക്കും
ഇതിനായി സർക്കാരിനുണ്ടാവുന്ന സാമ്പത്തിക ബാദ്ധ്യതയടക്കം പഠിക്കും.
കൽപ്പിത സർവകലാശാലയാവാൻ സംസ്ഥാനത്തെ ഇരുപതിലേറെ എയ്ഡഡ് കോളേജുകൾക്ക് യോഗ്യതയുണ്ട്. തുടർച്ചയായി മൂന്നു വട്ടം നാക് അക്രഡിറ്റേഷനിൽ എ ഗ്രേഡ് നേടിയ എയ്ഡഡ്, സ്വയംഭരണ കോളേജുകൾക്ക് കൽപ്പിത സർവകലാശാലയാവാമെന്നാണ് കേന്ദ്ര നയം. മൂന്നിൽ രണ്ട് കോഴ്സുകൾക്ക് എൻ.ബി.എ അക്രഡിറ്രേഷനുമുണ്ടാവണം. 20 വർഷമായി പ്രവർത്തിക്കുന്നവയാവണം.
1972ൽ സർക്കാരും മാനേജ്‌മെന്റുകളും തമ്മിൽ ഒപ്പു വച്ച 'ഡയറക്ട് പേയ്‌മെന്റ്' കരാർ പ്രകാരമാണ് എയ്ഡഡ് കോളേജുകളിലെ ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുന്നത്. ഇതിന് പകരമായി, പ്രവേശനത്തിലും നിയമനങ്ങളിലും സംസ്ഥാന സർക്കാരിന്റെയും സർവകലാശാലകളുടെയും ചട്ടങ്ങൾ പാലിക്കണം. നിലവിലുള്ളവരുടെ ബാദ്ധ്യതയേ സർക്കാർ ഏറ്റെടുക്കൂ. എയ്ഡഡ് കോളജുകൾക്ക് സർക്കാർ ശമ്പളം നിലനിറുത്തി കൽപിത സർവകലാശാല പദവിക്ക് അനുമതി നൽകുന്നതിലൂടെ സർക്കാരിന് കോടികളുടെ അധിക ബാദ്ധ്യതയുണ്ടാവും.എയ്ഡഡ് കോളജുകളായ കളമശ്ശേരി രാജഗിരി സ്കൂൾ ഒഫ് സോഷ്യൽ സയൻസും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജും കൽപിത സർവകലാശാല
പദവിക്കായി യു.ജി.സിക്ക് അപേക്ഷിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |