
കൊല്ലം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു. പരിക്കേറ്റ നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഇന്നുരാവിലെ ഏഴേകാലോടെയായിരുന്നു അപകടം.
രണ്ട് മുതിർന്നവരും ഒരു കുട്ടിയുമാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ കുടവട്ടൂർ ലക്ഷ്മി കോട്ടേജിലെ ഹരിലാൽ (54) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരെ കൊട്ടാരക്കര ആശുപത്രിയിലേയ്ക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
മണ്ണ് കയറ്റി അമിതവേഗത്തിലെത്തിയ ലോറി മുക്കോളി മുക്കിലെ ബസ് സ്റ്റോപ്പിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. ഈ സമയം ബസ് സ്റ്റോപ്പിൽ ഏഴ് കുട്ടികളും ഒരു മുതിർന്നയാളുമാണുണ്ടായിരുന്നത്. അപകടത്തിൽ ലോറി പൂർണമായും തകർന്ന നിലയിലാണ്. ഫയർഫോഴ്‌സും പൊലീസും ചേർന്ന് ലോറി ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.
മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു. ഹരിലാൽ (54), പാർത്ഥിപ് (15), അജയകുമാർ (45) എന്നിവരാണ് മരിച്ചത്.
കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബിമോൾ (15). ചവറ സ്വദേശിയായ ടിപ്പർ ലോറിയുടെ ഡ്രൈവർ നിസാം എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്കുകൾ നിസാരമാണെന്നാണ് വിവരം.
മരിച്ച വിദ്യാർത്ഥി പാർത്ഥിപ് (15) ആണെന്ന് തിരിച്ചറിഞ്ഞു.
അപകടത്തിൽ സമീപത്തെ കെട്ടിടത്തിന്റെ ഒരുഭാഗം തകർന്നു.
അമ്പലപ്പറമ്പിൽനിന്ന് അമിതവേഗത്തിലെത്തിയ ടിപ്പർ വളവുതിരിയുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ബൈക്കിലിടിച്ചാണ് ടിപ്പർ മറിഞ്ഞതെന്ന് ദൃക്‌സാക്ഷി.
കൂടുതൽ പേർ അപകടത്തിൽപ്പെട്ടെന്ന് സംശയം. തെരച്ചിൽ പുരോഗമിക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |