
ആലപ്പുഴ: വനിതാ ജീവനക്കാരുടെ സുരക്ഷ ചോദ്യചിഹ്‌നമായി മാറുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് വനിതാ ശിശു വികസന വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥയ്ക്ക് നേരേ പട്ടണക്കാട് ഉണ്ടായ സംഭവമെന്ന്
ഫെഡറേഷൻ ഒഫ് എംപ്ലോയ്‌സ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ്
ജനറൽ സെക്രട്ടറി ജെ. മഹാദേവൻ ആരോപിച്ചു. അമ്മയ്ക്ക ഭക്ഷണവും സംരക്ഷണവും നല്കുന്നില്ല എന്ന പരാതി അന്വേഷിക്കാൻ പ്രസന്നകുമാർ എന്നയാളുടെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ശിക്ഷനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
