SignIn
Kerala Kaumudi Online
Monday, 20 July 2026 4.45 PM IST

എ.ഐ വിപ്ളവം ബാങ്ക് ജോലികളിലേക്കും

bank

ബാങ്കിംഗ് അടിമുടി മാറും

ബി. സുനേഷ്
കൊച്ചി: എനിക്ക് ബാങ്കിൽ ജോലിയുണ്ടായിരുന്നപ്പോൾ ഒരു ദിവസം പതിനായിരക്കണക്കിന് നോട്ടുകൾ എണ്ണുമായിരുന്നു. നീ ഓഫീസിൽ ചെയ്യുന്നതെന്താണ്?
ബാങ്ക് കാഷ്യറായി വിരമിച്ച പ്രദീപ് കുമാർ മകൻ വൈഭവിനോട് ചോദിച്ചു. ഞാൻ ബാങ്കിന്റെ എ.ഐ അസിസ്‌റ്റന്റുമാർക്ക് പരിശീലനം നൽകുകയാണ് അച്ഛാ. വായ്പയും നിക്ഷേപവും സംബന്ധിച്ച തീരുമാനം എ.ഐയാണ് എടുക്കുന്നത്...
ഇപ്പോൾ ബാങ്കുകളിൽ കാഷ്യർ പോസ്‌റ്റുകളില്ല, നോട്ട് എണ്ണേണ്ട ആവശ്യവുമില്ല. എല്ലാം മെഷീൻ ചെയ്തോളും. 2036ൽ തിരുവനന്തപുരത്തെ ഒരു വീട്ടിൽ നടക്കാനിടയുള്ള സംഭാഷണമാണ്. വെറും സങ്കൽപ്പം മാത്രമല്ല, ഈ സീൻ, ബാങ്ക് ജോലികളിൽ വിപ്ളവകരമായ മാറ്റങ്ങളണുണ്ടാകുന്നത്. ബാങ്കുകളിൽ ക്യാഷ് കൗണ്ടറുകൾ ഉണ്ടാകില്ല, ടോക്കൺ മെഷീനും അപ്രത്യക്ഷമാകും. പകരം ശാഖകളിലെ വലിയ സ്ക്രീനിൽ എ.ഐ അസിസ്‌റ്റന്റ് ഉപഭോക്താവിനെ പുഞ്ചിരിയോടെ സ്വീകരിക്കും. വിരലടയാളമോ റെറ്റിനയോ സ്‌കാൻ ചെയ്ത് വേണ്ട സേവനങ്ങൾ നൽകും. വായ്പ വേണമെങ്കിൽ മിനിട്ടുകൾക്കുള്ളിൽ രേഖകൾ പരിശോധിച്ച് അക്കൗണ്ടിൽ പണം എത്തിക്കും. എല്ലാം എ.ഐ ചെയ്യുന്ന യുഗമാണ് ബാങ്കുകളിൽ വരുന്നത്. ഇതിനായി എ.ഐയെ പരിശീലിപ്പിക്കുന്ന സാങ്കേതികവിദഗ്ദ്ധരെയാണ് വരും കാലങ്ങളിൽ ബാങ്കുകൾക്ക് ആവശ്യം.

ജീവനക്കാർക്ക് പുതിയ റോൾ

ജീവനക്കാർ ഡാറ്റ അനലിസ്‌റ്റുകളും റിലേഷൻഷിപ്പ് മാനേജർമാരും എ.ഐ ട്രയിനർമാരായും മാറും. ബാങ്ക് ശാഖകളിൽ ചുരുക്കം ജീവനക്കാർ മാത്രമാകും ഉണ്ടാകുക. നിലവിൽ ലോകത്തിലെ പ്രമുഖ ബാങ്കുകൾ സ്വന്തമായി എ.ഐ സേവനങ്ങൾ വികസിപ്പിക്കുകയാണ്. വായ്‌പ, നിക്ഷേപം, ഇൻഷ്വറൻസ്, മറ്റ് സേവനങ്ങൾ എന്നിവയെ കുറിച്ച് ഉപഭോക്താക്കളുമായി സ്ഥിരമായി ആശയ വിനിമയം നടത്തുന്ന എ.ഐ അസിസ്റ്റന്റുമാർ താമസിയാതെ വിപണിയിലെത്തും. ജെ.പി മോർഗൺ ചേസിന്റെ എൽ.എൽ.എം സ്യൂട്ട്, മോർഗൺ സ്‌റ്റാൻലിയുടെ വെൽത്ത് മാനേജ്‌മെന്റ് എ.ഐ, ഡി.ബി.എസ് എ.ഐ പ്ളാറ്റ്ഫോം എന്നിവ ഈ ഗണത്തിലുള്ളതാണ്.

ബാങ്ക് ശാഖയുടെ സ്വഭാവം മാറും

ബാങ്ക് ശാഖകളിൽ നിലവിൽ ക്യാഷ് കൗണ്ടറുകൾ, ചെക്ക് നിക്ഷേപം, പാസ്ബുക്ക് പുതുക്കൽ, ഫ്രണ്ട് ഓഫീസ് സ്‌റ്റാഫ് എന്നിവയെല്ലാമുണ്ട്. ഇതിനുപകരം ഭാവിയിൽ വീഡിയോ കൺസൾട്ടേഷൻ, എ.ഐ അധിഷ്‌ഠിത ബാങ്കിംഗ് സേവനങ്ങൾ, സൈബർ സുരക്ഷാ നടപടികൾ, വെൽത്ത് മാനേജ്‌മെന്റ് തുടങ്ങിയവ വരും. ശമ്പളം വന്നോയെന്നും കുട്ടിയുടെ വിദ്യാഭ്യാസ വായ്പാ നടപടികളെ കുറിച്ചും മൊബൈൽ ഫോണിലെ എ.ഐ അസിസ്‌റ്റന്റ് പറഞ്ഞുതരും. ഉപഭോക്താവിന്റെ പ്രതിമാസ ചെലവ് കൂടുന്നതും ഇ.എം.ഐ അടയ്ക്കാൻ പണം ബാലൻസുണ്ടോയെന്നും പുതിയ കാർ വാങ്ങുന്നതിനുള്ള സാദ്ധ്യതകളെല്ലാം ബാങ്കിന്റെ സിസ്‌റ്റം പരിശോധിച്ച് മുൻകൂറായി അറിയിക്കും.

ഇപ്പോൾ തന്നെ കാഷ്യർ, ക്ളെർക്ക് തുടങ്ങിയ പദവികൾക്ക് പകരം ഡാറ്റ അനലിസ്‌റ്റ്, ഡിജിറ്റൽ റിലേഷൻഷിപ്പ് മാനേജർ, ഫ്രോഡ് അനലിസ്‌റ്റ് തുടങ്ങിയവരെയാണ് ബാങ്കുകൾ നിയമിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360