
കോഴഞ്ചേരി: മുഖ്യമന്ത്രി ഇന്നയാളാകാണമെന്ന് എസ്.എൻ.ഡി.പി യോഗത്തിന് അഭിപ്രായമില്ലെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. മൂന്നു പേരിൽ ആര് വേണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. കൂടുതൽ എം.എൽ.എമാരുള്ളത് കെ.സി വേണുഗോപാലിനൊപ്പമാണ്. വേണുഗോപാൽ കോൺഗ്രസിന്റെ അതികായനാണ്. തീരുമാനങ്ങളെടുക്കുന്നതിൽ പാർട്ടിയിൽ മൂന്നാമനാണ്. പക്ഷേ അദ്ദേഹം കൊച്ചു കേരളത്തിലെ കറുകപ്പുല്ല് തേടി വരുമെന്ന് തോന്നുന്നില്ല. ഇന്ത്യയിൽ എത്രയോ കരിമ്പിൻ തോട്ടങ്ങളുണ്ട്. രമേശ് ചെന്നിത്തല പ്രായവും പ്രവർത്തന പാരമ്പര്യവുമുള്ളള നേതാവാണ്. എല്ലാവരെയും യോജിപ്പിച്ച് കൊണ്ടുപോകാനുള്ള മെയ് വഴക്കമുണ്ട്. വിവാദങ്ങളില്ല. ആരുമാകാൻ സാധിക്കാതെ എല്ലാവർക്കും വേണ്ടി മാറിക്കൊടുത്ത് എല്ലാം സഹിച്ചുകൊടുത്ത നേതാവാണ്.
വി.ഡി സതീശൻ പ്രഗത്ഭനായ പ്രതിപക്ഷ നേതാവായിരുന്നു. വിരൽചൂണ്ടി പ്രതിപക്ഷത്തെ നയിച്ചെന്നും വെള്ളാപ്പളളി പറഞ്ഞു.
പ്രതിഭ തോറ്റത് ഗ്രൂപ്പിസം കാരണം: വെള്ളാപ്പള്ളി
കായംകുളത്ത് എസ്.എൻ.ഡി.പി യോഗം തന്നെ പിന്തുണച്ചില്ലെന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.പ്രതിഭയുടെ ആരോപണം വെള്ളാപ്പള്ളി നടേശൻ നിഷേധിച്ചു. പ്രതിഭ തോറ്റത് കായംകുളത്ത് സി.പി.എമ്മിലെ ഗ്രൂപ്പിസം കാരണമാണ്. സ്വന്തം കുറ്റം കണ്ടു പിടിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ്. പ്രതിഭയ്ക്ക് കായംകുളത്ത് മത്സരിക്കാൻ യോഗ്യതയില്ലെന്ന് അവിടെ വോട്ടർമാർ തീരുമാനിച്ചിട്ടുണ്ടാകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |