കിലോയ്ക്ക് 120 രൂപ വരെ
കൊല്ലം: ഓണക്കാലത്തെ അനിവാര്യ ഇനങ്ങളിലൊന്നായ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ മാസം വരെ കിലോയ്ക്ക് 80 മുതൽ 90 രൂപവരെയായിരുന്നു. ഇപ്പോൾ പലേടത്തും വില 100- 120 നിലയിലെത്തി.
ഹോട്ടലുകളെയും ബേക്കറികളെയും പെട്ടിക്കടകളെയുമൊക്കെ ഒരുപോലെ ബാധിച്ചിട്ടുണ്ട് വിലക്കയറ്റം. നാരങ്ങ വെള്ളത്തിന്റെ വിലയും കൂടി. കുടുംബശ്രീയുടെ കീഴിലുള്ളതടക്കം ചെറുകിട അച്ചാർ യൂണിറ്റുകളുടെ പ്രവർത്തനത്തെയും വിലവർദ്ധന ബാധിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ പ്രമുഖ നാരങ്ങ ഉത്പാദന മേഖലയായ പുളിയങ്കുടിയിൽ നിന്നുള്ള നാരങ്ങയ്ക്കാണ് കേരള വിപണിയിൽ ഏറ്റവും കൂടുതൽ പ്രിയമുള്ളത്. വലിപ്പം കൂടുതലുള്ളതും പെട്ടെന്ന് കേടാകാത്തതുമാണ് പുളിയങ്കുടി നാരങ്ങ.
വിലക്കയറ്റത്തിന് പല കാരണങ്ങൾ
ഉത്പാദനക്കുറവ്: കടുത്ത വേനലും കാലാവസ്ഥ വ്യതിയാനവും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ പ്രധാന ഉത്പാദന കേന്ദ്രങ്ങളിൽ കൃഷിയെ സാരമായി ബാധിച്ചു
വരവിലുള്ള കുറവ്: ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നാരങ്ങ വരവ് കുറഞ്ഞതും ആവശ്യക്കാർ കൂടിയതും വിപണിയിൽ പ്രതിസന്ധിയുണ്ടാക്കി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |