കാപ്പാക്കേസുള്ളതിനാൽ പുറത്തിറങ്ങാനാകില്ല
നെടുമങ്ങാട്: കാപ്പാക്കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതന് രണ്ട് കേസുകളിൽ നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി -2 ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു. വധശ്രമ കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണിത്.
രണ്ടാം ജാമ്യഹർജിയിൽ വാദം പൂർത്തിയാക്കി മജിസ്ട്രേട്ട് അക്ഷയ പി.ആർ ഇന്നലെയാണ് വിധി പറഞ്ഞത്. എന്നാൽ കാപ്പാക്കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചാലേ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകൂ. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ സുഗതന്റെ അഭിഭാഷകർ നീക്കം തുടങ്ങി. രണ്ടാം ജാമ്യഹർജിയിൽ നടന്ന വാദത്തിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. സുഗതനുവേണ്ടി അഡ്വ.എസ്.കെ.രഞ്ജു ഭാസ്കറാണ് ഹാജരായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |