
ചീഫ് ജസ്റ്റിസിന്റെ പാറ്റ പരാമർശം സ്വന്തം ഐഡന്റിറ്രിയായി സ്വീകരിച്ച് തൊഴിലില്ലാത്ത യുവാക്കളും വിദ്യാർത്ഥികളും നിലവിലെ വ്യവസ്ഥിതികൾക്കെതിരെ തെരുവിലിറങ്ങി. രാജ്യതലസ്ഥാനത്ത് തുടങ്ങിയ പ്രക്ഷോഭം അവസാനിക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കും ദുഷിച്ച ഉദ്യോഗസ്ഥ പ്രവണതയ്ക്കും ഉന്നത പരീക്ഷകളെപ്പോലും നിയന്ത്രിക്കുന്ന ലോബികൾക്കും കടുത്ത താക്കീതും മുന്നറിയിപ്പും നൽകിയാണ്. ജെൻസി കരുത്തിനെ അംഗീകരിച്ച് വൻ ശുദ്ധീകരണ പ്രക്രിയയ്ക്ക് കേന്ദ്രം തയ്യാറായെന്നതും ശ്രദ്ധേയം. മേയ് 3ന് നടന്ന നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതോടെയാണ് പ്രക്ഷോഭത്തിന് ജീവൻ വച്ചത്. മേയ് 13ന് സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാഫലം വന്നപ്പോൾ ഓൺ സ്ക്രീൻ മാർക്കിംഗ് മൂല്യനിർണയത്തിലും വീഴ്ച. മേയ് 15നായിരുന്നു തൊഴിലില്ലാത്ത യുവാക്കളെ പാറ്രകളോട് താരതമ്യം ചെയ്ത് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ വിവാദ പരാമർശം. തൊട്ടടുത്ത ദിവസം യു.എസ് ബോസ്റ്റൺ സർവകലാശാല വിദ്യാർത്ഥിയായ അഭിജീത് ദീപ്കെ കോക്രോച്ച് ജനതാ പാർട്ടി രൂപീകരിച്ചു. ജൂൺ 20ന് പ്രധാൻ രാജിവയ്ക്കണം, പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പാറ്റകൾ ജന്തർ മന്ദറിൽ സമരം തുടങ്ങി. ഒടുവിൽ ഇന്നലെ ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെ ഉന്നയിച്ച ആവശ്യങ്ങളെല്ലാം നേടി ജെൻസി സമരത്തിന് ഉജ്ജ്വല പരിസമാപ്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |