തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗം ആദ്യ രണ്ട് തരംഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. തുടക്കത്തിൽ തന്നെ അതിതീവ്ര വ്യാപനമാണ് ഉണ്ടായിരിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വേഗത്തിലാണ് ഒമിക്രോൺ വ്യാപനം. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടും. മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി കൂടുതൽ വഷളാകും. അതേസമയം ഒമിക്രോണിന് ഡെൽറ്റയേക്കാൾ തീവ്രത കുറവാണ്. ഭൂരിഭാഗം ആളുകൾക്കും മണവും രുചിയും പോകുന്നില്ല. എന്നുകരുതി ഒമിക്രോണിനെ നിസാരമായി കാണരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ക്ലസ്റ്റർ രൂപപ്പെടുന്നത് ഒഴിവാക്കാൻ ശ്രദ്ധവേണം. മാസ്‌ക് ധരിക്കുന്നതും വാക്‌സിനേഷനും പ്രധാനമാണ്. എൻ 95 മാസ്‌ക് തന്നെ വേണം. അല്ലെങ്കിൽ ഡബിൽ മാസ്‌ക് ഉപയോഗിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. കൊവിഡുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |