ഇസ്‌ലാമാബാദ്: ലഹോറിൽ വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാകിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു അറസ്റ്റിൽ. മുഹമ്മദ് റാസ ദറിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉൾപ്പടെ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. അഞ്ചുപേരാണ് കേസിൽ പ്രതികൾ. ഒരാൾ ഒളിവിലാണെന്നാണ് വിവരം.
നെതർലൻഡ്‌സിൽ നിന്നും വെനസ്വേലയിൽ നിന്നും എത്തിയ രണ്ട് വിദേശ വനിതകളെ ജൂൺ 29നാണ് പ്രതികൾ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. ഇരകളിലൊരാളുടെ പിതാവാണ് പരാതി നൽകിയത്. 2025 ഒക്ടോബറിൽ സിംഗപ്പൂരിൽ വച്ചാണ് ഇരുവരും റാസ ദറിനെ പരിചയപ്പെടുന്നത്. പിന്നാലെ പ്രതി ഇവരെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചു. ക്രിപ്‌റ്റോകറൻസി സംരംഭത്തിൽ ഇവർ പാർട്ണർമാരായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വനിതകൾക്ക് പാകിസ്ഥാനിലെത്താനായി വിസ ശരിയാക്കി നൽകിയതും റാസയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |