SignIn
Kerala Kaumudi Online
Sunday, 06 September 2026 1.26 AM IST

പിണറായി പറഞ്ഞത് ശരിയാംവണ്ണം

1

പാർട്ടിയിലെ ഒരു ചെറിയ വിഭാഗം മാറി വോട്ട് ചെയ്‌തെന്നും അത് ചെയ്യാൻ പാടില്ലെന്നുമാണ് പിണറായി പറഞ്ഞത്. ജനങ്ങൾക്ക് തെറ്റു വന്നു എന്ന് പിണറായി പറഞ്ഞിട്ടില്ല. പാർട്ടിക്ക് വോട്ട് ചെയ്തുകൊണ്ടിരുന്ന സഖാക്കൾക്ക് തെറ്റിദ്ധാരണ ഉണ്ടായി. അത് തെറ്റായിപ്പോയി. തെറ്റ് തിരുത്തണം ഇതാണ് പിണറായി പറഞ്ഞത്. പാർട്ടി വിട്ടവർ സ്വന്തം തീരുമാനപ്രകാരം പോയവരാണ്. അധികാരം മോഹിച്ചാണ് അവരെല്ലാം പോയത്. അവരെ പാർട്ടി പുറത്താക്കിയതല്ല. ആർക്കും ഒരു രാഷ്ട്രീയപാർട്ടിയിൽ നിന്ന് പോകാനുള്ള അവകാശമുണ്ട്. അവർ മറ്റുസ്ഥലങ്ങളിൽ ചേക്കേറി. സി.പി.എം വിട്ടുപോയ ശേഷം അവർക്ക് സി.പിഎമ്മിനെക്കുറിച്ച് ആശങ്ക വേണ്ട. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സി.പി.ഐയുമായി ഒരു തർക്കവും ഉണ്ടാകില്ല.

സജി ചെറിയാൻ.

സംസ്ഥാന സെക്രട്ടേറിയറ്റംഗം, സി.പി.എം

 സി.പി.എമ്മിൽ ശുദ്ധീകരണം വേണം

പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമാണ്. വി.കുഞ്ഞികൃഷ്ണൻ, ടി.കെ.ഗോവിന്ദൻ, ജി.സുധാകരൻ എന്നിവർ പാർട്ടി വിട്ടത് ഗൗരവത്തോടെ പരിശോധിക്കണം. അവരുടേത് താത്കാലിക വിജയമാണ്. പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയിലായിരുന്നു. പകരം സി.പി.എം വിരുദ്ധരുടെ കൂടെ ചേർന്ന് ആക്രമിച്ചു. തെറ്റായ പ്രവണതയ്ക്ക് വിധേയരായ ആളുകൾ പാർട്ടിക്കകത്തുണ്ടെങ്കിൽ പരിശോധിച്ച്, തിരുത്തണം. വികസനനേട്ടം കൊണ്ട് രാഷ്ട്രീയ മാറ്റമുണ്ടാകില്ല. ലീഗിന്റെയും ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും കൂടെ നിൽക്കുന്നവരെ ഒപ്പം കൂട്ടാനുള്ള സംഘടനാ പ്രവർത്തനം നടത്തണം. അതിൽ പോരായ്മയുണ്ടായി. കേന്ദ്ര കമ്മിറ്റി രേഖയുടെ അടിസ്ഥാനത്തിൽ പോരായ്മകൾ, തെറ്റായ പ്രവണതകൾ എന്നിവയ്‌ക്കെതിരെ ഉൾപ്പാർട്ടി ചർച്ച പാർട്ടിക്കകത്ത് ഇനിയും തുടരും. അതിന്റെ ഭാഗമാണ് വിശാല സംസ്ഥാന സമിതി യോഗം.

പി.ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം, സി.പി.എം

അതിക്രമം എം.എം.ഹസൻ
അന്വേഷിക്കും

രമ്യ ഹരിദാസ് എം.എൽ.എയ്ക്ക് എതിരായ അക്രമത്തിൽ മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ എം.എം ഹസന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും. രമ്യ ഹരിദാസ് എം.എൽ.എയും കോൺഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ സംഘർഷം പാടില്ലാത്തതാണ്. തെറ്റ് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും നടപടിയുണ്ടാവും. മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി രമണി പി.നായർ, നെയ്യാറ്റിൻകര സനൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സംഭവത്തിൽ സംഘടനാ മര്യാദ പാലിക്കപ്പെട്ടിട്ടില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും.

സണ്ണി ജോസഫ്.
കെ.പി.സി.സി പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA