SignIn
Kerala Kaumudi Online
Saturday, 05 September 2026 12.32 AM IST

കുമിഴ് മരത്തിൽ മിന്നി കൊടുമൺ പോറ്റി

READ ENGLISH VERSION
s

തിരുവനന്തപുരം: കാലിൽ മെതിയടി, തോളിൽ നീളൻ തോർത്ത്. വടിയും കുത്തിപ്പിടിച്ച് ചിരിച്ചു നിൽക്കുന്ന കൊടുമൺ പോറ്റിയുടെ ശില്പത്തിന് മമ്മൂട്ടി പകർന്ന അതേ ഭാവതീവ്രത.

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ കുമിഴ് മരത്തിലാണ്

തൃശൂർ പുതുക്കാട് കണ്ണമ്പത്തൂർ സ്വദേശി കെ.എസ്. സജീവൻ കൊത്തിയെടുത്തത്. നാലരയടി ഉയരമുണ്ട്. മുണ്ട് ഞൊറിഞ്ഞുടുത്ത് രുദ്രാക്ഷ മാലയും കടുക്കനുമിട്ടാണ് പോറ്റിയുടെ നിൽപ്പ്.

മമ്മൂട്ടിയോടുള്ള കട്ട ആരാധനകൊണ്ടാണ് ഈ വ്യത്യസ്ത കഥാപാത്രത്തിന് ശില്പചാരുതയേകാൻ സജീവൻ തീരുമാനിച്ചത്. നീളൻ മുടിയിഴകൾക്കും നെഞ്ചിലെ രോമങ്ങൾക്കുമുള്ള കൃത്യതയും പൂർണതയാണ് ശില്പങ്ങളെ വ്യത്യസ്തമാക്കുന്നത്. ശില്പത്തിന്റെ കൈകളും വടിയും മാത്രം വെവ്വേറെയും ബാക്കി ഒറ്റത്തടിയിലുമാണ്.

മരപ്പണിക്കാരനായ സജീവൻ ജോലി കഴിഞ്ഞുള്ള സമയങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂർ ശില്പം കൊത്തും. രണ്ട് വർഷം കൊണ്ടാണ് പൂർത്തികരിച്ചത്. തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ,ശിവസുന്ദർ തുടങ്ങി കേരളത്തിലെ പേരെടുത്ത ഗജവീരന്മാരുടെ ശില്പങ്ങൾ നിർമ്മിച്ചു. മദിരാശി മരത്തിലാണ് ആനകളുടെ ശില്പങ്ങൾ നിർമ്മിച്ചത്.

അമ്മ അമ്മിണിയും ഭാര്യ ശില്പയും മക്കളായ ആദിദേവും നിനവും അടങ്ങുന്നതാണ് കുടുംബം.

മോഹൻലാലിന്റെ പ്രശംസ

2022ൽ ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രത്തെ മരത്തടിയിൽ നിർമ്മിച്ചിരുന്നു. അദ്ദേഹം ഫോണിലൂടെ പ്രശംസിച്ചു. അതും കുമിഴ് മരത്തിലാണ് തീർത്തത്. യേശുവിന്റെ തിരുവത്താഴം ആയിരുന്നു അടുത്തിടെ നിർമ്മിച്ച ഏറ്റവും വലിയ ശില്പം.

മമ്മൂട്ടിക്ക് തിങ്കളാഴ്ച 75- ാം ജന്മദിനം

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് തിങ്കളാഴ്ച 75-ാം ജന്മദിനം. തമിഴ്നാട്ടിലെ ചിത്രീകരണ സ്ഥലത്താവും പിറന്നാൾ ദിനത്തിൽ അദ്ദേഹം.ഭ്രമയുഗത്തിലൂടെ നാലാം ദേശീയ അവാർഡ് നേടിയ ശേഷമുള്ള പിറന്നാളാണിത്.നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമയിൽ അഭിനയിക്കുകയാണ് അദ്ദേഹം. കാരയ്‌ക്കുടിയിലാണ് ചിത്രീകരണം. മമ്മൂട്ടി ഗുണ്ടാത്തലവന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. നിർമ്മാതാവും മമ്മൂട്ടി തന്നെ.ചിത്രീകരണസ്ഥലത്ത് പിറന്നാൾ ആഘോഷിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ആഡംബരം ഒഴിവാക്കി ലളിതമായി പിറന്നാൾ ആഘോഷിക്കുന്ന ശീലമാണ് അദ്ദേഹത്തിന്റേത്.കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പിൽ 1951 സെപ്‌തംബർ ഏഴിനാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. അഞ്ചു പതിറ്റാണ്ട് പിന്നിട്ട അഭിനയ നിറവിന് മുൻകൂർ ജന്മദിനാശംസ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA