
മലപ്പുറം: ലഹരിക്കെതിരെ സർക്കാർ ആരംഭിച്ച 'തൂഫാൻ ദി നാർക്കോ' ഹണ്ടിൽ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 80 കേസുകൾ. 96 പേർക്കെതിരെ കേസെടുത്തു. ലഹരി മാഫിയകൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നാർക്കോട്ടിക്ക് വിഭാഗവും പ്രത്യേക സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ 95.6 ഗ്രാം എം.ഡി.എം.എ പിടികൂടി. കൂടാതെ 1.08 കിലോ കഞ്ചാവ്, 1.82 ഗ്രാം ഹാഷിഷ് ഓയിൽ, 55 കഞ്ചാവ് ബീഡിയും പിടിച്ചെടുത്തു. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ മാസം മൂന്നിനാണ് പദ്ധതി ആരംഭിച്ചത്. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ വെച്ചിരുന്ന 500ലധികം ഹാൻസ് പാക്കറ്റുകൾ കഴിഞ്ഞ ദിവസം ജില്ലയിൽ നിന്ന് പിടികൂടിയിരുന്നു.
പ്രത്യേക ടീം സജ്ജം
കോട്ടയ്ക്കൽ, കൊണ്ടോട്ടി ഭാഗങ്ങളിൽ നിന്നാണ് കൂടുതലായി ലഹരി വസ്തുക്കൾ പിടിച്ചത്. വരും ദിവസങ്ങളിലും വ്യാപക പരിശോധന നടക്കും.
സിബി, നാർക്കോട്ടിക് ഡിവൈ.എസ്.പി
ൃ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |