
ന്യൂയോർക്ക് : ബ്രസീലും മൊറോക്കോയും തമ്മിലുള്ള മത്സരത്തിൽ ശ്രദ്ധേയനായത് മൊറോക്കോയുടെ 18കാരനായ മിഡ്ഫീൽഡർ അയ്യൂബ് ബുവാദിയാണ്. പന്തടക്കത്തിലും പാസിംഗിലും പ്രതിരോധത്തിലും മുന്നിട്ടുനിന്ന അയ്യൂബിനെ പിടിച്ചുകെട്ടാൻ ബ്രസീലിന് ഏറെപണിപ്പെടേണ്ടിവന്നു. 91ശതമാനമായിരുന്നു അയ്യൂബിന്റെ പാസിന്റെ കൃത്യത. ഫൈനൽ തേഡിൽ ഈ ലോകകപ്പ് അരങ്ങേറ്റക്കാരൻ നൽകിയ പാസുകളെല്ലാം കൃത്യം. ആറ് തവണ എതിരാളികളിൽ നിന്ന് പന്ത് പിടിച്ചെടുത്തു. അഞ്ച് മികച്ച ഇന്റർസെപ്ഷനുകൾ. ഫ്രഞ്ച് ക്ളബ് ലിലെയിൽ കളിക്കുന്ന ഈ കൗമാരതാരത്തെ വരും മത്സരങ്ങളിൽ എതിരാളികൾ ഭയപ്പെട്ടേ മതിയാകൂ.
ഫ്രാൻസിൽ ജനിച്ച് അവരുടെ യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അയ്യൂബ് കഴിഞ്ഞമാസമാണ് മാതാപിതാക്കളുടെ നാടായ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാൻ ഫിഫയിൽ നിന്ന് ക്ളിയറൻസ് നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |