
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കോൺഗ്രസ് നിശ്ചയിച്ചില്ലെങ്കിലും അവരുടെ സുരക്ഷാ ചുമതലയുള്ള ഗൺമാൻമാരെ പൊലീസിലെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ 'റെഡിയാക്കി'. ക്യാമ്പുകളിലും ലോക്കലിലുമടക്കമുള്ള പൊലീസുകാരെയാണ് ഗൺമാൻമാരായി കണ്ടുവച്ചിട്ടുള്ളത്.
ഇവരെ സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.ഡി വിഭാഗത്തിലേക്കാണ് ആദ്യം മാറ്റുക. അവിടത്തെ പരിശീലനത്തിന് ശേഷം മന്ത്രിമാർക്ക് വിട്ടുനൽകും. മുൻ മന്ത്രിമാർക്ക് നൽകിയിരുന്ന ഗൺമാൻമാരോട് 19നകം സ്പെഷ്യൽ ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇവരെയെല്ലാം ലോക്കലിലേക്കും ട്രാഫിക്കിലേക്കും നിയോഗിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |