
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ 99.07 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷയെഴുതിയ 4,14,290 വിദ്യാർത്ഥികളിൽ 4,10,456 പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 0.43 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞവർഷം വിജയ ശതമാനം 99.50.
2,08,474 ആൺകുട്ടികളും 2,01,982 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായി. 30,514 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷത്തെക്കാൾ വൻകുറവ്. 2025ൽ 61,449 പേർക്കായിരുന്നു ഫുൾ എ പ്ലസ്. ഇക്കുറി 20,771 പെൺകുട്ടികൾക്കും, 9,743 ആൺകുട്ടികൾക്കുമാണ് ഫുൾ എ പ്ലസ്. പട്ടികജാതി വിഭാഗത്തിൽ 39,391 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 38,535 പേർ വിജയിച്ചു. പട്ടികവർഗ വിഭാഗത്തിൽ 7,172 പേരിൽ 7,022 പേർ വിജയിച്ചു.
പ്ലസ് വൺ പ്രവേശന
നടപടികൾ 25 മുതൽ
പ്ലസ് വൺ പ്രവേശന നടപടികൾ മേയ് 25ന് തുടങ്ങും. ഏകജാലക സംവിധാനം വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ആവശ്യമെങ്കിൽ പ്ലസ്വൺ സീറ്റുകൾ വർദ്ധിപ്പിക്കും.
എസ്.എസ്.എൽ.സി ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഇന്നുമുതൽ അപേക്ഷിക്കാം. സേ പരീക്ഷ ജൂൺ ആദ്യ ആഴ്ച. ജൂൺ അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. മൂന്നുവിഷയം വരെ പരാജയപ്പെട്ടവർക്ക് സേ എഴുതാം. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ വിതരണം ഉടൻ തുടങ്ങും. ഡിജി ലോക്കർ വഴിയും ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |