SignIn
Kerala Kaumudi Online
Sunday, 06 September 2026 12.44 AM IST

അല്ല, അത് കുറുപ്പല്ല!

a

നമ്മുടെ പൊതുസ്മരണയിൽ ചില വ്യക്തികൾ മരിച്ചിട്ടും ജീവിക്കുന്നു. മറ്റ് ചിലർ ജീവിച്ചിരിക്കെ ചരിത്രത്തിൽ നിന്നും അപ്രത്യക്ഷരാവുന്നു. എന്നാൽ സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി ഈ രണ്ടു വിഭാഗങ്ങളിലും പെടുന്നില്ല. കുറുപ്പ് എവിടെയാണെന്നറിയില്ല, ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പില്ല. എന്നാൽ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ആരെങ്കിലും അദ്ദേഹത്തെ 'കാണുന്നു'!


കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ കാലപ്പഴക്കം ഏറുന്തോറും കേസുകൾക്ക് ദുരൂഹത കുറയുകയാണ് പതിവ്. എന്നാൽ സുകുമാരക്കുറുപ്പിന്റെ കാര്യത്തിൽ കാലം കഴിയുന്തോറും കേസ് പഴയതാകുന്നില്ല, കുറുപ്പ് പുതിയതാകുന്നു. കുറുപ്പ് ഒളിച്ചോടിയത് ഒരു രാജ്യത്ത് നിന്നല്ല. മറിച്ച് അന്വേഷണത്തിന്റെ എല്ലാ സാദ്ധ്യതകളിൽ നിന്നുമാണ്. കേരള പൊലീസിന് ഇക്കാര്യത്തിൽ പലപ്പോഴായി അമളി പിണഞ്ഞിട്ടുണ്ട്.


ഓരോ സൂചനയും നൽകുന്നത് പുതിയ പ്രതീക്ഷകളാണ്. ഓരോ പ്രതീക്ഷയ്ക്ക് പിന്നാലെ യാത്രയും അന്വേഷണവും ഉണ്ടാവും. ഒടുവിൽ ലഭിക്കുന്നതോ നിരാശ മാത്രം.
ഒരു മാസം കഴിയുമ്പോൾ വീണ്ടും ഒരു ഫോൺ വരും. സാർ, ഇത്തവണ ഉറപ്പാണ്.
ഇതാണ് സുകുമാരക്കുറുപ്പ് അന്വേഷണത്തിന്റെ അനശ്വര ശക്തി.


കുറുപ്പിനെ കണ്ടെത്താൻ കഴിയാത്തതിനേക്കാൾ പൊലീസ് നേരിടുന്ന വെല്ലുവിളി കുറുപ്പിനെ കണ്ടെത്തിയെന്ന് ആരെങ്കിലും പറയുന്നതാണ്. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുക പ്രയാസമാണ്. എന്നാൽ, കുറുപ്പിനെ കണ്ടു എന്ന വാർത്തയ്ക്ക് അനശ്വരതയുണ്ട്. ഇത്രയും കാലം പിന്നിട്ടിട്ടും ഓരോ പുതിയ സൂചനയിലും ജനങ്ങളെ ആവേശഭരിതരാക്കാൻ കഴിയുന്ന മറ്റൊരു പേര് കണ്ടെത്തുക പ്രയാസം. ഇത്രയും കാലം കുറുപ്പിനെ തേടിയുള്ള കഥകൾ കേട്ട് കേട്ട് അവസാനം യഥാർത്ഥ കുറുപ്പിനെ കണ്ടെത്തിയാലും മലയാളിക്ക് വിശ്വസിക്കാൻ പ്രയാസം വരും.


കുറുപ്പിന്റെ കഥയിൽ പ്രതിയേക്കാൾ കൂടുതൽ സഞ്ചരിക്കുന്നത് അന്വേഷണമാണ്. ഒരു സാധാരണ കുറ്റകൃത്യത്തിന്റെ അന്വേഷണ ഫയൽ പോലെയല്ല ഇത്. കുറുപ്പിന്റെ അന്വേഷണ ഫയൽ അലമാരയിൽ കിടന്നാലും ഫയലിന്റെ ആത്മാവ് ലോകസഞ്ചാരത്തിലാണ്. സാധാരണ, പ്രതികൾ ഒളിച്ചോടാറുണ്ട്. എന്നാൽ കുറുപ്പ് ഒളിച്ചോടിയതിന് ശേഷവും ജനങ്ങളുടെ ഭാവനയിൽ യാത്ര തുടരുകയാണ്. എല്ലാ അന്വേഷണങ്ങളുടെയും അവസാനത്തെ നിഗമനം അത്യന്തം ലളിതമായിരിക്കും. അല്ല, അത് കുറുപ്പല്ല!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY