
തിരുവനന്തപുരം: മെസി തട്ടിപ്പുകേസിൽ ചാനൽ ഓഫീസിൽ നടന്നത് സ്വാഭാവിക പരിശോധന മാത്രമാണെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. പരിപാടിയുടെ സ്‌പോൺസർ ആയിരുന്ന കമ്പനിയിലാണ് പരിശോധന നടന്നത്. സ്ഥാപനം അന്വേഷണപരിധിയിൽ വരുന്നതിനാലാണ് പരിശോധന. വാർത്തയുടെ പേരിൽ ഒരു നടപടിയും ഒരു മാദ്ധ്യമസ്ഥാപനത്തിന് നേരെയും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഉണ്ടാകുകയുമില്ല- മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |