
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയെ (കുഫോസ്) 2040ഓടെ ലോക നിലവാരമുള്ള ബഹു വിഷയ വിദ്യാഭ്യാസ - ഗവേഷണ സ്ഥാപനമാക്കി ഉയർത്താൻ പദ്ധതി. ഇതിനുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ഡെവലപ്‌മെന്റ് പ്ലാൻ (ഐ.ഡി.പി) 2025–2040 ഫിഷറീസ് മന്ത്രിയും കുഫോസ് പ്രോ-ചാൻസലറുമായ വി.ഇ. അബ്ദുൾ ഗഫൂർ പ്രകാശനം ചെയ്തു. മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്ര ശാസ്ത്രം, ബ്ലൂ ഇക്കോണമി മേഖലകളിലെ വിജ്ഞാന കേന്ദ്രമായി കുഫോസിനെ വളർത്തുകയാണ് ലക്ഷ്യം. 15 വർഷം കൊണ്ട് അക്കാഡമിക് മികവ്, ഗവേഷണ നേതൃത്വം, നവീകരണം, ആഗോള സഹകരണം തുടങ്ങിയവ കൈവരിക്കും.ചടങ്ങിൽ ദീപക് ജോയ് എം.എൽ.എ., മുൻ ഇന്ത്യൻ അംബാസഡർ വേണു രാജാമണി എന്നിവർ പങ്കെടുത്തു. ദർശനവും രൂപരേഖയും വൈസ് ചാൻസലർ പ്രൊഫ. എ. ബിജുകുമാർ അവതരിപ്പിച്ചു.
വികസന
ലക്ഷ്യങ്ങൾ
• മത്സ്യബന്ധനം, അക്വാകൾച്ചർ, സമുദ്രശാസ്ത്രം, ബ്ലൂ ഇക്കോണമി മേഖലകളിൽ ആഗോള അംഗീകാരമുള്ള വിദ്യാഭ്യാസ - ഗവേഷണം
• ബ്ലൂ ഇക്കോണമി വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, നയരൂപീകരണം എന്നിവയിൽ രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രം
• ദേശീയ മത്സ്യനയ രൂപീകരണത്തിനുള്ള ചിന്താ കേന്ദ്രം. സർക്കാരുകളുടെയും അന്തർദേശീയ സ്ഥാപനങ്ങളുടെയും വിജ്ഞാന പങ്കാളിത്തം
• സംരംഭകത്വം, സാങ്കേതിക വിദ്യ കൈമാറ്റം, തൊഴിൽ യോഗ്യത പ്രോത്സാഹനം
• കാർബൺ ന്യൂട്രൽ, പരിസ്ഥിതി സൗഹൃദ, കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള സ്മാർട്ട് ക്യാമ്പസുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |