
കോഴിക്കോട്: രാവിലെ 9.30ന് നിശ്ചയിച്ച ക്ലാസിൽ 9.05ന് മന്ത്രി റോജി എം. ജോൺ ഹാജർ. പിന്നാലെ, മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തി. 9.25ന് ഓടിപ്പാഞ്ഞെത്തി സീറ്റു പിടിച്ച മന്ത്രി കെ. മുരളീധരൻ ചെറു ചിരിയോടെ പറഞ്ഞു, ഞാൻ വൈകിയിട്ടില്ല. സ്കൂൾ കാലം തൊട്ടേ ബെല്ലടിക്കും മുമ്പ് എത്താറുണ്ടെന്ന കമന്റും വന്നു പിറകേ. ഇന്നലെ കോഴിക്കോട് ഐ.ഐ.എമ്മിൽ സംഘടിപ്പിച്ച ദ്വിദിന നേതൃശിൽപ്പശാലയിലായിരുന്നു മന്ത്രിമാരുടെ വ്യത്യസ്ത എൻട്രികൾ.
ഫോണടിച്ചാൽ 1000 രൂപ പിഴ
ക്ലാസിൽ മുഖ്യമന്ത്രിക്കുൾപ്പെടെ ഇളവില്ല. മൊബൈൽ ബെല്ലടിച്ചാൽ 1000 രൂപ പിഴ. തുകയിടാൻ പ്രത്യേക ബോക്സുമുണ്ട്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ക്ലാസിലും ഇതേ നിയമമായിരുന്നു. അന്ന് പല മന്ത്രിമാർക്കും പിഴയൊടുക്കേണ്ടി വന്നു. ഇത് മുൻകൂട്ടിക്കണ്ട് എല്ലാവരും ഫോൺ സെെലന്റ് മോഡിലാക്കി. പ്രവേശനത്തിനും നിയന്ത്രണമുണ്ട്. മന്ത്രിമാർക്ക് പുറമേ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഒ.എസ്.ഡി, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എന്നിവർക്ക് മാത്രമാണ് പ്രവേശനം. അദ്ധ്യാപകരാണ് മറ്റുള്ളവർ. കേസ് സ്റ്റഡികളും വീഡിയോ ക്ലിപ്പും ക്ലാസിന്റെ ഭാഗമായി. ഇന്നലെ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചരവരെയായിരുന്നു ക്ലാസ്. 11.30ന് ടീ ബ്രേക്ക്. 12.30 മുതൽ രണ്ടര വരെ ഉച്ചഭക്ഷണ ഇടവേള. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ ക്ലാസ് അവസാനിക്കും.കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |