അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ എൽ ജി ആശുപത്രിയിലേക്ക് മാറ്റി. അഹമ്മദാബാദിലെ വസ്ത്രാൽ മേഖലയിലെ ടാലന്റ് ഫയർവർക്ക്സ് പടക്കനിർമ്മാണ ശാലയിൽ ഇന്ന് വൈകിട്ട് 3.30ഓടെയായിരുന്നു അപകടം ഉണ്ടായത്.
ഉടൻ അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫാക്ടറിയുടെ ലൈസൻസ് നേരത്തെ റദ്ദാക്കിയിരുന്നെങ്കിലും അനധികൃതമായി ഇവിടെ പ്രവർത്തനം നടന്നിരുന്നതായി അധികൃതർ പറഞ്ഞു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
Eight people were killed and nine injured in a blast at an illegal firecracker factory in Ahmedabad, Gujarat. The factory was reportedly operating despite its licence being cancelled. Prime Minister Narendra Modi announced an ex gratia of ₹2 lakh for the families of the deceased and ₹50,000 for the injured.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |