ചെന്നൈ: പൊതുഗതാഗതത്തിനായി തമിഴ്‌നാട് സർക്കാർ ഇനിമുതൽ എസി ബസുകൾ മാത്രമേ വാങ്ങൂവെന്ന് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ. തമിഴ് ജനത എസി ബസുകളിൽ സുഖമായി യാത്ര ചെയ്യുന്നതാണ് മുഖ്യമന്ത്രി വിജയ്‌യുടെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സേലത്തുനടന്ന ഒരു സർക്കാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലെ എല്ലാ ഉൾപ്രദേശങ്ങളിലും ബസ് സർവീസുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ വെളിപ്പെടുത്തി. താനുൾപ്പെടെ എല്ലാ പൗരന്മാർക്കും യാത്ര ചെയ്യാനുള്ള എല്ലാവിധ സംവിധാങ്ങളും ബസിലുണ്ടാകണം. മുഖ്യമന്ത്രി അടുത്തിടെ ഒരു സർക്കാർ ബസിൽ യാത്ര ചെയ്തപ്പോഴാണ് എല്ലാ ബസുകളിലും എസിയുണ്ടാകണമെന്ന ആഗ്രഹമുദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞയാഴ്‌ച 300 പുതിയ ബസുകൾക്ക് മുഖ്യമന്ത്രി വിജയ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചിരുന്നു. 127.21 കോടിക്കാണ് തമിഴ്‌നാട് സർക്കാർ പുതിയ ബസുകൾ വാങ്ങിയത്. ഇതിൽ 164 ഡീസൽ ബസുകളും 130 സിഎൻജി ബസുകളും ഉൾപ്പെടുന്നു. ഉദ്ഘാടനത്തിനുശേഷം വിജയ് ഒരു ബസിൽ സഞ്ചരിക്കുകയും ചെയ്തു. ബസ് ജീവനക്കാരും യാത്രക്കാരുമായി വിജയ് സംവദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
மாண்புமிகு தமிழ்நாடு முதலமைச்சர் திரு.ச.ஜோசப் விஜய் அவர்கள் இன்று (25.6.2026) தலைமைச் செயலகத்தில், போக்குவரத்துத் துறை சார்பில் 127 கோடியே 21 இலட்சம் ரூபாய் மதிப்பீட்டில் கொள்முதல் செய்யப்பட்ட தமிழ்நாடு அரசு போக்குவரத்துக் கழகங்களின் 300 புதிய பேருந்துகளின் சேவையை பொதுமக்களின்… pic.twitter.com/7RYyb5QVRS
— CMOTamilNadu (@CMOTamilnadu) June 25, 2026
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |