SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.02 AM IST

രജതം ആർ.സി.ബി

kobtvlukka

ധരംശാല: ഏകപക്ഷീയമായ ക്വാളിഫയർ 1 പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 92 റൺസിന് കീഴടക്കി, നിലിവിലെ ചാമ്പ്യൻമാരായ ആർ.സി.ബി ഐ.പി.എൽ 19-ാം സീസണിൽ ഫൈനലിലെത്തുന്ന ആദ്യ ടീമായി.
 ആദ്യം ബാറ്റ്ചെയ്ത ആർ.സി.ബി ക്യാപ്ടൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 254 റൺസെന്ന റെക്കാഡ് ടോട്ടൽനേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറിൽ 162 റൺസിന് ഓൾഔട്ടായി. 29ന് നടക്കുന്ന ക്വാളിഫയർ 2ൽ ഗുജറാത്ത് എലിമനേറ്ററിൽ ജയിക്കുന്ന ടീമിനെ നേരിടും.
43 പന്തിൽ 8 ഫോറും 4സിക്സുംഉൾപ്പെടെ 68 റൺസെടുത്ത ഇംപാക്‌ട് പ്ലെയർ രാഹുൽ തെവാതിയയുടെ ഒറ്റയാൾ പോരാട്ടമില്ലായിരുന്നെങ്കിൽ ഗുജറാത്തിന്റെ അവസ്ഥ അതിദയനീയമായേനെ.അവരുടെ 7 ബാറ്റർമാരാണ് രണ്ടക്കം കാണാതെ പുറത്തായത്. തെവാതിയയെകൂടാതെ  സായ് സുദർശനും (14),ജോസ് ബട്ട്‌ലർക്കും (11 പന്തിൽ 29) മാത്രമാണ് ഗുജറാത്ത് ബാറ്റർമാരിൽ രണ്ടക്കം കാണാനായത്.
ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളും ഫോറടിച്ച് നന്നായി തുടങ്ങിയ സായി മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഹിറ്റ്‌ വിക്കറ്റായതോടെയാണ് ഗുജറാത്തിന്റെ തകർച്ച തുടങ്ങിയത്. ഡുഫി എറിഞ്ഞ പന്ത് സായി ഫോറടിച്ചെങ്കിലും കൈയിൽ നിന്ന് വിട്ടുപോയ ബാറ് സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. അടുത്ത ഓവറിൽ ക്യാപ്ടൻ ശുഭ്‌മാൻ ഗില്ലിനെ ഭുവനേശ്വർ ക്ലീൻബൗൾഡാക്കി. ടീം സ്കോർ 51ൽ വച്ച് ബട്ട്‌ലറെ ഹാസൽവുഡും നിഷാന്ത് സിന്ധുവിനെയും (5), ജാസൺ ഹോൾഡറേയും (0) റസിക് സലാമും മടക്കി. ഒരു ഘട്ടത്തിൽ 88/8 എന്ന നിലയിലായിരുന്ന ഗുജറാത്തിനെ തെവാതിയയാണ‌് വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ആർ.സി.ബിക്കായി ഡുഫി മൂന്നും ഭുവനേശ്വർ,ക്രുനാൽ , റസിക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രജത് ആണ് താരം
നേരത്തേ ക്യാപ്ടൻ രജത് പാട്ടിദാറിന്റെ (പുറത്താകാതെ 33 പന്തിൽ 93) മികച്ച ബാറ്റിംഗാണ് ആർ.സി.ബി ഇന്നിംഗ്സിന്റെ കരുത്തായത്. 9സിക്സും 5 ഫോറും ഉൾപ്പെട്ടതാണ് രജതിന്റെ ഇന്നിംഗ്സ്. രജത് തന്നൊയാണ് കളിയിലെ താരം.
ക്രുനാൽ പാണ്ഡ്യ (28 പന്തിൽ 43), വിരാട് കൊഹ്‌ലി (25 പന്തിൽ 43),വെങ്കിടേഷ് അയ്യർ (7 പന്തിൽ 19).ജിതേഷ ് ശർമ്മ (പുറത്താകാതെ 5 പന്തിൽ 15) എന്നിവരും നിർണായക സംഭാവന നൽകി. 4-ാം വിക്കറ്റിൽ പാട്ടിദാറും ക്രുനാലും 47 പന്തിൽ പടുത്തുയർത്തിയ 95 റൺസിന്റെ കൂട്ടുകെട്ടാണ് ആർ.സി.ബി ഇന്നിംഗ്സിന്റെ നട്ടെല്ലായത്. പതുക്കെയാണ് ഇരുവരും തുടങ്ങിയതെങ്കിലും 15-ാം ഓവറിൽ ഖെജ്‌രോലിയ 28 റൺസ് വഴങ്ങിയതോടെ ആർ.സി.ബിയുടെ സ്കോറിംഗ് ടോപ് ഗിയറിലായി. തകർക്കപ്പെടാത്ത ആറാം വിക്കറ്റിൽ പാട്ടിദാറും ജിതേഷും കൂടി 12 പന്തിൽ അടിച്ചെടുത്തത് 40 റൺസാണ്. നേരത്തേ രണ്ടാം വിക്കറ്റിൽ കൊഹ്‌ലിയും ദേവ്ദത്തും 38 പന്തിൽ 78 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.
റബാഡയും ഹോൾഡറും ഗുജറാത്തിനായി 2 വിക്കറ് റ്വീതം വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360