
ലണ്ടൻ: ചെക്ക് റിപ്പബ്ലിക്ക് താരങ്ങൾ മുഖാമുഖം വന്ന വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിഗിൾസ് ഫൈനലിൽ കരോളിന മുച്ചോവയെ കീഴടക്കി ലിൻഡ നോസ്കോവ ചാമ്പ്യനായി. മൂന്ന് സെറ്ര് നീണ്ട പോരാട്ടത്തിൽ 6-2,7-5,6-3നായിരുന്നു ലിൻഡയുടെ ജയം. 21കാരിയായ ലിൻഡയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിതിത്.
പുരുഷ ഫൈനൽ ഇന്ന്
ഇന്ന് നടക്കുന്ന പുരുഷ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ ജാന്നിക് സിന്നറും അലക്സാണ്ടർ സ്വരേവും തമ്മിൽ ഏറ്റുമുട്ടും.
അഞ്ചിലും അടപടലം
സതാംപ്ടൺ: അഞ്ചാം ട്വന്റി-20യിലും ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യൻ ടീം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെ തുടർന്ന് വൈകി തുടങ്ങിയ 5-ാംമത്സരത്തിൽ 56 റൺസിനാണ് ഇംഗ്ലണ്ട് ജയിച്ചത്. പരമ്പര ഇംഗ്ലണ്ട്4-0ത്തിന് സ്വന്തമാക്കി. പരമ്പയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
സതാംപ്‌ടണിൽ ഇന്നലെ ആദ്യം ബാറ്ര് ചെയ്ത ഇംഗ്ലണ്ട് 20ഓവറിൽ 3വിക്കറ്ര് നഷ്‌ടത്തിൽ 257 റൺസ് നേടി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 201 റൺസേ നേടാനായുള്ളൂ.
ഇംഗ്ലണ്ടിനായി ജോസ് ബട്ട്ലർ 131 (64 പന്തിൽ) സെഞ്ച്വറി നേടി. ക്യാപ്‌ടൻ ഹാരി ബ്രൂക്ക് 95 റൺസുമായി (45 പന്തിൽ) പുറത്താകാതെ നിന്നു.ഇരുവരും രണ്ടാം വിക്കറ്റിൽ 103 പന്തിൽ 233റൺസിന്റെ റെക്കാഡ് കൂട്ടുകെട്ടുണ്ടാക്കി. ട്വന്റി-20യിൽ ഏത് വിക്കറ്രിലും ഇംഗ്ലണ്ടിന്റെ ഏറ്രവും വലിയ കൂട്ടുകെട്ടാണിത്. ഇന്ത്യയ്‌ക്കെതിരെ ട്വന്രി-20യിൽ ഒരു ടീം നേടുന്ന ഏറ്രവും ഉയർന്ന് സ്കോറാണ് ഇംഗ്ലണ്ട് നേടിയത്. ഇന്ത്യയെ മറികടന്ന് ട്വന്റി-20യിൽ ഒന്നാം സ്ഥാനത്തെത്താനും ഇംഗ്ലണ്ടിനായി.
ഇന്ത്യൻ നിരയിൽ വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണ് (14 പന്തിൽ 27) ഇന്നലെ അവസരം ലഭിച്ചു.
ഇന്ത്യയ്ക്ക് ലീഡ്, മികച്ച നിലയിൽ
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ ഏക വനിതാ ടെസ്റ്രിൽ ഇന്ത്യ മികച്ച നിലയിൽ. രണ്ടാം ദിനം ഇംഗ്ലണ്ടിനെ 170 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ 115 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിറുത്തുമ്പോൾ 154/1 എന്ന നിലയിലാണ്.ഇന്ത്യക്ക് ആകെ 269 റൺസിന്റെ ലീഡായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |