SignIn
Kerala Kaumudi Online
Sunday, 30 August 2026 2.35 AM IST

മസ്തി​ഷ്കജ്വരം പടർത്തും ആഫ്രിക്കൻ  ഒച്ചുകൾ

READ ENGLISH VERSION
a

കൊച്ചി: പെരുകുന്ന ആഫ്രിക്കൻ ഒച്ചുകൾ കൃഷിനാശത്തിനു പുറമെ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. ഒച്ചുകളുടെ സ്രവം ദേഹത്തു പുരണ്ടാൽ മസ്തി​ഷ്കജ്വരത്തി​ന് കാരണമാകുന്ന ലാർവകൾ ശരീരത്തിലെത്താം. കൊച്ചുകുട്ടികൾക്ക് രോഗസാദ്ധ്യത കൂടുതലാണ്. ചൊറിച്ചിൽ, അണുബാധ എന്നിവയുമുണ്ടാക്കുന്നു.

ലാർവകൾ രക്തത്തിലൂടെ സഞ്ചരിച്ച് തലച്ചോറിലും ചുറ്റുമുള്ള ആവരണത്തിലും വീക്കമുണ്ടാക്കും. കടുത്ത പനിയും തലവേദനയും ഛർദിയുമാണ് പൊതുവേയുള്ള ലക്ഷണങ്ങൾ. ഒച്ചു സാന്നിദ്ധ്യമുണ്ടെങ്കിൽ, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
എലികളിലെ റാറ്റ് ലംഗ് വേം ആണ് യഥാർത്ഥ വില്ലൻ. എലികളുടെ കാഷ്ഠം കഴിക്കുന്ന ഒച്ചുകളിൽ ഇവയെത്തും.

അടുക്കളത്തോട്ടങ്ങൾ നശിപ്പിക്കുന്നതിലും മുന്നിലാണ് ആഫ്രിക്കൻ ഒച്ചുകൾ.

തൊടരുത്, പരിസരം

വൃത്തിയാക്കണം
 ഒച്ചുകളെ ഗ്ലൗസ് ധരിക്കാതെ തൊടരുത്. ഉപ്പോ തുരിശു ലായനിയോ തളിച്ച് തുരത്താം. എലികൾ പെരുകാതിരിക്കാനും ശ്രദ്ധിക്കണം

 വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

 ഒച്ചുകളെ നശിപ്പിച്ചാലും മുട്ടകൾ ദീർഘകാലം സുരക്ഷിതമായി മണ്ണിൽ കിടക്കും. ഒരേസമയം 500 മുട്ടകൾ വരെ ഇടും.

 പച്ചക്കറികൾ നന്നായി കഴുകി ഉപയോഗിക്കുക

നശിപ്പിക്കാം
മണ്ണിൽ ഒന്നരയടി താഴ്ചയിൽ കുഴിയെടുത്ത്, പുളിപ്പിച്ച പഴം, പൈനാപ്പിൾ തുടങ്ങിയവ ശർക്കരയും ഈസ്റ്റും ചേർത്ത് ഇടുക. ഇത് തിന്നാനെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിച്ച് കുഴി മൂടുക

``ഒച്ചുകളെയും എലികളെയും തുരത്തണം. രോഗലക്ഷണമുണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം``.

-ഡോ. രാജീവ് ജയദേവൻ,

സ്റ്റേറ്റ് ഐ.എം.എ റിസർച്ച്

സെൽ കൺവീനർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AFRICAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA