ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ പട്രോളിംഗ് ചൈനീസ് സൈന്യം തടഞ്ഞതായി റിപ്പോർട്ട്. അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലെ തക്സിംഗ് മേഖലയിലാണ് സംഭവം. ജൂലായ് അവസാനവാരത്തോടെ ഇരുരാജ്യങ്ങളുടെയും പട്രോളിംഗ് സംഘങ്ങൾ തർക്ക പ്രദേശത്ത് നേർക്കുനേർ എത്തിയതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്പർ സുബൻസിരി ജില്ലയിലെ തക്സിംഗ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കൈയടക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആടുകളെ മേയ്ക്കാൻ ഇന്ത്യയിൽ നിന്നുള്ള ആളുകൾ ഈ ഭാഗത്തേക്ക് പോയിരുന്നു. എന്നാൽ ഇവിടെ ചൈനീസ് പട്ടാളമാണ് ഉള്ളതെന്നും പറയപ്പെടുന്നു. സംഭവത്തിൽ ഇതുവരെ ഇന്ത്യൻ സൈന്യം ഔദ്യോഗിക സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല.
Reports indicate Chinese troops obstructed an Indian Army patrol along the Line of Actual Control in Arunachal Pradesh's Upper Subansiri district in late July. Patrolling teams from both nations confronted each other in the Taksing area, which local media suggest China's PLA has occupied. The Indian Army has not yet officially confirmed these incidents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |