SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.12 PM IST

വനിതകൾക്ക് 273 ലോക്സഭാ സീറ്റ് : വനിത സംവരണ ബിൽ 16ന് പാർലമെന്റിൽ

Increase Font Size Decrease Font Size Print Page
lok-sabha

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ഒ.ബി.സി ക്വാട്ട വേണമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33% വനിതാ സംവരണം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്ലിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ഇതുമായി ബന്ധപ്പെട്ട് മണ്ഡല പുനർനിർണയത്തിനുള്ള ബില്ലും അംഗീകരിച്ചു. ഏപ്രിൽ 16ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലുകൾ അവതരിപ്പിക്കും. 2023ലെ നാരീശക്തി വന്ദൻ അധിനിയമത്തിലാണ് (വനിതാ സംവരണ നിയമം) ഭേദഗതി കൊണ്ടുവരുന്നത്.

മണ്ഡല പുനർനിർണയത്തിലൂടെ 50% ലോക്‌സഭാ, നിയമസഭ സീറ്റുകൾ വർ‌ദ്ധിപ്പിക്കും. ലോക്‌സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആകും. ഇതിൽ 273 സീറ്റുകൾ വനിതകൾക്കായി നീക്കിവയ്ക്കും. മണ്ഡല പുനർനിർണയത്തിന് 2027ൽ പൂർത്തിയാകുന്ന സെൻസസിനായി കാത്തിരിക്കില്ല. 2011സെൻസസ് ഡേറ്റയാകും ഉപയോഗിക്കുക. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വനിതാസംവരണം നടപ്പാക്കാനാണ് ശ്രമം.

33% സംവരണത്തിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് ക്വാട്ടയുണ്ട്. ഇതിനൊപ്പം ഒ.ബി.സി വിഭാഗത്തിലെ വനിതകൾക്ക് നിശ്ചിത ശതമാനം ക്വാട്ട അനുവദിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഒ.ബി.സിക്കും ക്വാട്ട വേണമെന്ന് കോൺഗ്രസ് നേതാവ് വി.ഹനുമന്ത റാവു ആവശ്യപ്പെട്ടു. ഇതടക്കം ബില്ലിലെ വ്യവസ്ഥകൾ ചർച്ച ചെയ്യാൻ ഇന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ ചേരും. സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ഒറ്റക്കെട്ടായി പിന്തുണ

നൽകണം: മോദി

ബിൽ പാസാക്കാൻ രാഷ്ട്രീയം മറന്ന് ഒറ്രക്കെട്ടായി നിൽക്കണമെന്ന്, പ്രതിപക്ഷത്തോടായി പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യർത്ഥിച്ചു. നിയമനിർമ്മാണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചരിത്രപരമായ അവസരമാണിത്.

വ്യാപക പ്രചാരണത്തിന്

കേന്ദ്രവും ബി.ജെ.പിയും

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും ബി.ജെ.പിയും വ്യാപക പ്രചാരണം നടത്തും. 13ന് ഡൽഹിയിലെ വിഗ്യാൻ ഭവനിൽ മഹിളാ സമ്മേളനം സംഘടിപ്പിക്കും. പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 'മഹിളാ സംവാദ്' എന്നു പേരിട്ടാണ് ബി.ജെ.പിയുടെ രാജ്യവ്യാപക പ്രചാരണം.

TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.