
തൃശൂർ: ഗവ.പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യുവിന് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും എന്നാൽ പരിധി വിടരുതെന്നും റവന്യൂ മന്ത്രി എ.പി.അനിൽകുമാർ. അഭിപ്രായ സ്വാതന്ത്ര്യത്തെ ആരും എതിർക്കുന്നില്ല. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കേണ്ട വേദികളിൽ തീർപ്പാക്കും. യു.ഡി.എഫ് സർക്കാരിന്റെ കാലത്തായാലും അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി തുറന്നുപറയാറുള്ള സംഘടനയാണ് കെ.എസ്.യു. സി.പി.എം ഭരിക്കുമ്പോൾ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും മിണ്ടാതിരിക്കുന്നത് പോലെയല്ല യൂത്ത് കോൺഗ്രസും കെ.എസ്.യുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട്
സംസാരിക്കുകയായിരുന്നു മന്ത്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |