SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

വയനാട്ടിലേക്ക് വേണം ബദൽ ഗതാഗത സംവിധാനം

churam
ചുരം

മേപ്പാടി: പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവെച്ച തുരങ്കപാത പദ്ധതി ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുരങ്കപാതയ്‌ക്കൊപ്പം ജില്ലയിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബദൽ റോഡുകളും ശക്തിപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രയ്ക്ക് താമരശ്ശേരി ചുരത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെങ്കിൽ സുരക്ഷിതവും വേഗത്തിലുള്ളതുമായ ബദൽ ഗതാഗത സംവിധാനം അനിവാര്യമാണ്. നിലവിലുള്ള റോഡുകൾക്ക് ബദലായി അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന പാതകൾ വികസിപ്പിച്ചാൽ അപകടങ്ങളോ മണ്ണിടിച്ചിലോ മറ്റ് പ്രകൃതിദുരന്തങ്ങളോ മൂലം പ്രധാനപാത തടസ്സപ്പെട്ടാലും വയനാട് പൂർണമായി ഒറ്റപ്പെടുന്നത് ഒഴിവാക്കാനാകും. 
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് വയനാട്ടുകാരുടെ നിത്യജീവിതത്തെ തന്നെ ബാധിക്കുന്ന സ്ഥിതിയിലായി. അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ചുരത്തിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങുന്നതും പതിവായി. വയനാട്ടിലേക്കുളള യാത്ര പലർക്കും ദുരിതയാത്രയായി മാറുന്നു. വയനാട്ടിലേക്കുള്ള പ്രധാന പാതകളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കും സഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചു. കാർഷിക മേഖലയായ വയനാട്ടിലെ ഉൽപന്നങ്ങൾ പുറത്തുള്ള വിപണികളിലെത്തിക്കുന്നതിനുള്ള ഗതാഗതപ്രശ്നവും കർഷകർക്കും തിരിച്ചടിയാകുന്നു. വയനാട്ടിൽ ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾക്ക് ജില്ലയ്ക്ക് പുറത്തുള്ള വിപണികളിൽ മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമുണ്ടെങ്കിലും ഗതാഗതപ്രശ്നം മൂലം സമയബന്ധിതമായി ഉൽപന്നങ്ങൾ എത്തിക്കാനാകാത്തത് കർഷകരെയും വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കുന്നു. 
യാത്രക്ലേശത്തിന്റെ ഗുരുതരമായ പ്രത്യാഘാതം ആരോഗ്യരംഗത്താണ് അനുഭവപ്പെടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ജില്ലയ്ക്ക് പുറത്തുള്ള മെഡിക്കൽ കേളേജുകളിലേക്കും വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്കും കൊണ്ടുപേകേണ്ടിവരുമ്പോൾ ഗതാഗതക്കുരുക്ക് വലിയ ഭീഷണിയാകുന്നു.റോഡ് അപകടങ്ങളിൽപ്പെട്ട് അടിയന്തര ശുശ്രൂഷ ആവശ്യമുള്ളവരെയും ഹൃദയാഘാതം പോലുള്ള അടിയന്തര ചികിത്സ ആവശ്യമായ രോഗികളെയും സമയത്ത് ആശുപത്രിയിലെത്തിക്കാനാകാത്ത സാഹചര്യം പലപ്പോഴും ഉണ്ടാകുന്നു. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാരും ചികിത്സയ്ക്കായി ചുരം ഇറങ്ങണം. അടിയന്തര ഘട്ടത്തിൽ മണിക്കൂറുകൾ നീളുന്ന യാത്ര രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്നു. മഴ ശക്തമായാൽ മണ്ണിടിച്ചിൽ, റോഡ് തകർച്ച, മരങ്ങൾ വീഴൽ തുടങ്ങിയ കാരണങ്ങളാൽ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം വയനാട്ടിൽ പതിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL