
ജലസംഭരണിയും ട്രാൻസ്ഫോർമറും വേണം
കല്ലമ്പലം: പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനുവേണ്ടി നിർമ്മിച്ച കെട്ടിടത്തിന്റെ,ഉദ്ഘാടനം കഴിഞ്ഞ് 6 മാസം പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ആശുപത്രിയെ 11 വർഷം മുൻപാണ് സി.എച്ച്.സിയായി ഉയർത്തിയത്. വി.ജോയി എം.എൽ.എയുടെ ശ്രമഫലമായി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ,ആശുപത്രി കെട്ടിടം നിർമ്മിക്കാൻ രണ്ടുഘട്ടങ്ങളിലായാണ് ഫണ്ട് അനുവദിച്ചത്.
കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ആരോഗ്യ പുരസ്കാരങ്ങൾ പതിവായി നേടുന്ന ആശുപത്രിയാണ്. എന്നാൽ സി.എച്ച്.സിയിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ ജനങ്ങൾക്ക് കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.
ചെലവ് - 10 കോടി രൂപ
ആറുവർഷം കൊണ്ടാണ് കെട്ടിടം പൂർത്തിയാക്കിയത്
കെട്ടിടത്തിന്റെ വിസ്തീർണം - 32700 ചതുരശ്രയടി
പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കണമെങ്കിൽ പുതിയ ജലസംഭരണിയും,വൈദ്യുതിക്കായി ട്രാൻസ്ഫോർമറും സ്ഥാപിക്കണമെന്ന് അധികൃതർ പറയുന്നു. അതിനായി 25 ലക്ഷം രൂപ ആരോഗ്യ വകുപ്പ് അനുവദിച്ചെങ്കിലും പണിയൊന്നുമായിട്ടില്ല.
അഗ്നിരക്ഷാ മാനദണ്ഡമനുസരിച്ച് ജലസംഭരണി നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്തെ പാറക്കൂട്ടം മാറ്റാനായി ബ്ലോക്ക് പഞ്ചായത്ത് രണ്ടുതവണ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും കരാറെടുത്തില്ല. അനുബന്ധ പദ്ധതികളുടെ നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. പൊതുമരാമത്തിന്റെ നടപടികളും പൂർത്തിയാകേണ്ടതുണ്ട്.ഇതെല്ലാം പുതിയ മന്ദിരത്തിന്റെ പ്രവർത്തനം തുടങ്ങാൻ വിലങ്ങുതടിയാണ്.
ഡോക്ടർമാർ,നഴ്സിംഗ് സ്റ്റാഫ്,മറ്റ് ജീവനക്കാരുടെയടക്കം എണ്ണവും വർദ്ധിപ്പിക്കണം
പള്ളിക്കൽ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കും.ഇതിനായി ആരോഗ്യവകുപ്പ് അധികൃതർ,വൈദ്യുതി ബോർഡ്,വാട്ടർ അതോറിട്ടി,പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെടും.
അഡ്വ.വി.ജോയി എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |