SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.29 AM IST

ഊഹക്കച്ചവടക്കാരെ പറപ്പിച്ച് റിസർവ് ബാങ്ക്, ചരിത്രക്കുതിപ്പോടെ തിരിച്ചുകയറി രൂപ

rupee

കൊച്ചി: ഫോറെക്‌സ് വിപണിയിൽ ഊഹക്കച്ചവടക്കാർക്കെതിരെ റിസർവ് ബാങ്ക് കടുത്ത നടപടി സ്വീകരിച്ചതോടെ ഡോളറിനെതിരെ രൂപ ഇന്നലെ ചരിത്രമുന്നേറ്റം കാഴ്ചവച്ചു. രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കുന്നതിനായി ഊഹക്കച്ചവടക്കാരുടെ ആർബിട്രേജ് വ്യാപാരം റിസർവ് ബാങ്ക് നിരോധിച്ചതാണ് ഗുണമായത്. 
ഇതോടൊപ്പം ബാങ്കുകളുടെ ദീർഘ കാല പൊസിഷനുകൾ വെട്ടിച്ചുരുക്കി. ഒരു വ്യാപാര ദിനത്തിൽ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർദ്ധനകളിലൊന്നാണ് ഇന്നലത്തെ മുന്നേറ്റം.
പശ്ചിമേഷ്യയിലെ യുദ്ധം തീരുന്നതിന് സാദ്ധ്യത മങ്ങിയതോടെ ആഗോള സാമ്പത്തിക ലോകം വീണ്ടും മുൾമുനയിലായി. ഇറാനെ പൂർണമായും തകർത്തുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെ ഇറാൻ ഗൾഫിലെ അമേരിക്കൻ സേനാ താവളങ്ങൾക്ക് നേരെ ശക്തമായി മിസൈൽ ആക്രമണം നടത്തി. അമേരിക്ക പൂർണമായും കീഴടങ്ങാതെ യുദ്ധം നിറുത്തില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയത്. 
ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 108 ഡോളറിലേക്ക് മടങ്ങിയെത്തി. ലോകമെമ്പാടുമുള്ള വിപണികളും കടുത്ത സമ്മർദ്ദത്തിലായി.

ഇടിഞ്ഞത് 10%

ഇന്നലെ ഒരവസരത്തിൽ രൂപ രണ്ട് ശതമാനത്തിലധികം മൂല്യ വർദ്ധനയോടെ 92.87 വരെ ഉയർന്നു.വ്യാപാരാന്ത്യത്തിൽ രൂപ 156 പൈസ നേട്ടവുമായി 93.14ൽ എത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച നാണയമായി രൂപ മാറിയിരുന്നു. ആഗോള ഫണ്ടുകൾ ഫോറക്‌സ് ഡെറിവേറ്റീവ് വ്യാപാരത്തിൽ ഊഹക്കച്ചവടം ശക്തമാക്കിയതാണ് രൂപയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചത്. 2026 സാമ്പത്തിക വർഷത്തിൽ രൂപയുടെ മൂല്യത്തിൽ പത്ത് ശതമാനം ഇടിവാണുണ്ടായത്.

വെല്ലുവിളി

ഉയർന്ന ക്രൂഡോയിൽ വില

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ

തകർന്നടിഞ്ഞ് സ്വർണ വില

യുദ്ധം തീരുമെന്ന പ്രതീക്ഷയിൽ കത്തിക്കയറിയ സ്വർണ വില ഇന്നലെ തിരിച്ചിറങ്ങി. സിംഗപ്പൂർ എക്‌സ്‌ചേഞ്ചിൽ സ്വർണ വില ഔൺസിന് 138 ഡോളർ ഇടിഞ്ഞ് 4,620 ഡോളറിലെത്തി. കേരളത്തിൽ പവൻ വില രണ്ട് തവണയായി 2,920 രൂപ ഇടിഞ്ഞ് 1,09,240 രൂപയിലെത്തി. യുദ്ധം തുടങ്ങിയതിന് ശേഷം സ്വർണ വിലയിൽ കനത്ത ചാഞ്ചാട്ടമാണ്. യുദ്ധം അനിശ്ചിതമായി നീണ്ടാൽ ലോകമെമ്പാടും നാണയപ്പെരുപ്പം രൂക്ഷമാകുമെന്ന ആശങ്കയാണ് വിലയിടിവ് രൂക്ഷമാക്കുന്നത്. വിലക്കയറ്റം ശക്തമാണെങ്കിൽ ഫെഡറൽ റിസർവ് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാനുള്ള സാദ്ധ്യത മങ്ങുകയാണ്. യു.എസ് ബോണ്ടുകൾ, ഡോളർ എന്നിവ ശക്തിയാർജിച്ചതിനാൽ നിക്ഷേപകർ സ്വർണം വലിയ തോതിൽ വിറ്റുമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360