SignIn
Kerala Kaumudi Online
Monday, 15 June 2026 1.14 PM IST

രക്ഷപ്പെടാൻ നൽകിയത് 15 മിനിറ്റ്, 60 തവണ മുന്നറിയിപ്പ്; മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട കപ്പലാക്രമണത്തിന് മുൻപ് സംഭവിച്ചത്

vessel

ടെഹ്റാൻ: ഒമാൻ ഉൾക്കടലിൽ വാണിജ്യക്കപ്പലായ എംടി സെറ്റബെല്ലയെ ആക്രമിക്കുന്നതിന് മുൻപ് 60 തവണ യുഎസ് സേന മുന്നറിയിപ്പ് സന്ദേശം നൽകിയതായി റിപ്പോർട്ട്. ആക്രമണത്തിന് മുന്നോടിയായി എട്ട് തവണ മുന്നറിയിപ്പ് വെടിവയ്‌പുകളും യുഎസ് നടത്തിയതായാണ് വിവരം. ഇത് ഗൗനിക്കാതെ വന്നതോടെയാണ് എംടി സെറ്റബെല്ലയുടെ എഞ്ചിൻ റൂമിലേക്ക് യുഎസ് ആക്രമണം നടത്തിയത്.

ഇറാനിലേക്ക് നിയമവിരുദ്ധമായി എണ്ണ കടത്താനും ഉപരോധങ്ങൾ ലംഘിക്കാനും ഉപയോഗിച്ചിരുന്ന ഷാഡോ ഫ്ലീറ്റ് കപ്പലിനെയാണ് ആക്രമിച്ചതെന്ന് യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. കപ്പൽ പല തവണയായി അമേരിക്കൻ ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും കപ്പൽ ആക്രമിക്കുന്നതിന് രണ്ടാഴ്ച മുന്നേന്നെ അമേരിക്കൻ സേന നിരവധിതവണ തവണ കപ്പലുമായി ആശയവിനിമയം നടത്തിയതായും ഉദ്യോഗസ്ഥൻ പറയുന്നു. കപ്പലിന് നേരെ വെടിയുതിർക്കുന്നതിന് മുൻപ് എഞ്ചിൻ റൂമിൽനിന്ന് പുറത്തുകടക്കുന്നതിനായി 15 മിനിറ്റ് സമയം നൽകിയെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്‌താവനയിറക്കി. യുഎസ് തങ്ങളുടെ ഉപരോധം കൃത്യമായി നടപ്പിലാക്കുമെന്ന് ഇപ്പോൾ വ്യക്തമായിക്കാണും എന്നും അവർ പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്‌ചയാണ് ഒമാൻ തീരത്ത് എംടി സെറ്റബല്ലയെന്ന എണ്ണക്കപ്പൽ യുഎസിന്റെ ആക്രമണത്തിന് ഇരയായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ഇന്ത്യൻ നാവികരിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ഇന്ത്യയിലെ യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചു. ഇറാനിലേക്ക് ഇന്ധനം കൊണ്ടുപോയെന്ന് ആരോപിച്ച് വാണിജ്യക്കപ്പലിനുനേരെ നടത്തിയ നടപടിക്കെതിരെ അന്താരാഷ്‌ട്ര സമുദ്രപാതകളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, GULF, GULF NEWS, STRIKE, OIL TANKER, US ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360