SignIn
Kerala Kaumudi Online
Saturday, 15 August 2026 12.00 PM IST

എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ: നേതാക്കൾ എതിർത്തിട്ടും വന്ദേമാതരം പൂർണമായി ആലപിച്ചു

READ ENGLISH VERSION
rahul-gandhi
എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയാ ഗാന്ധിയും ഇടപെട്ടിട്ടും ദേശീയഗീതം പൂർണമായി ആലപിക്കുകയായിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കണമെന്നുള്ള കേന്ദ്രതീരുമാനത്തിൽ കോൺഗ്രസിന് വ്യത്യസ്ത നിലപാടാണ് ഉണ്ടായത്. ആലാപനത്തിനിടെ രാഹുൽ ഗാന്ധി ഖാർഗെയെ അസ്വസ്ഥനായി തിരിഞ്ഞ് നോക്കുന്നതും അദ്ദേഹം ഇടപെടുന്നതും വ്യക്തമായിരുന്നു.

കേരളമടക്കം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിന് നിയന്ത്രണം ഉണ്ടയിരിക്കെയാണ് എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. എന്നാൽ എഐസിസി ആസ്ഥാനത്ത് നടന്ന ആഘോഷത്തിൽ നേതാക്കൾ ഇടപെട്ടെങ്കിലും പ്രവർത്തകർ ഗാനാലാപനം തുടരുകയായിരുന്നു.

English Summary

At the AICC headquarters in New Delhi, Vande Mataram was sung in full during the Independence Day celebrations despite interventions from Congress president Mallikarjun Kharge and Sonia Gandhi. Congress had opposed the Centre’s decision to sing the entire song, preferring only its first two stanzas. The incident created dramatic scenes as party workers continued singing despite leaders’ attempts to intervene.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AICC OFFICE, CONGRESS, VANDEMATARAM, RAHULGANDHI, SONIYA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360