ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയുള്ള സമരം ശക്തമായതോടെ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധവും സംഘർഷവും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ, എംപിമാരായ ഷാഫി പറമ്പിൽ, കെസി വേണുഗോപാൽ എന്നിവരെയടക്കം സമര വേദിയിൽ നിന്നും പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാൺ മാർഗിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥ. കേരളത്തിൽനിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകുന്നത്.
പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെയും മുതിർന്ന നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഡീൻ കുര്യാക്കോസ് എം.പി, പിസി. വിഷ്ണുനാഥ് എം.എൽ.എ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡീൻ കുര്യാക്കോസിനെ പൊലീസ് കൈയേറ്റം ചെയ്യുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തി അനുനയത്തിന് ശ്രമിച്ചു. സർക്കാരുമായി കൃത്യമായ ചർച്ച ഉണ്ടാകുന്നത് വരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കോൺഗ്രസിന്റെ പ്രതിഷേധത്തെ കേന്ദ്ര സർക്കാർ തള്ളി. രാഹുൽ ഗാന്ധിയെ വിമർശിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, പാർലമെന്റിൽ ചർച്ച വേണമെന്നാണ് രാഹുൽ ആദ്യം ആവശ്യപ്പെട്ടതെന്നും, ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചപ്പോൾ അദ്ദേഹം നിലപാട് മാറ്റുകയാണുണ്ടായതെന്നും പറഞ്ഞു. മന്ത്രിയുടെ രാജി വേണമെന്നാണ് രാഹുലിന്റെ പുതിയ ആവശ്യം. പറഞ്ഞ വാക്ക് ഇങ്ങനെ മാറ്റുന്നത് ദൗർഭാഗ്യകരവും ജനാധിപത്യത്തിന് ചേരാത്തതുമാണെന്ന് മന്ത്രി വിമർശിച്ചു.
എം.പിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ മാറ്റാൻ നെയിം ബോർഡില്ലാത്ത പൊലീസുകാർ. നടപടി തിരിച്ചറിയൽ ഒഴിവാക്കാനെന്ന് ആരോപണം.
പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ പൊലീസ് നടപടി ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അടക്കം റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു.
യോഗേന്ദ്ര യാദവും സമര സ്ഥലത്തെത്തി. അനുനയ ശ്രമത്തിന് പൊലീസും. പാറ്റകൾക്കൊപ്പം പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്.

ആഭ്യന്തര സെക്രട്ടറി ജിതേന്ദ്ര സിംഗ് രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ചർച്ചയ്ക്ക് ശേഷം ജിതേന്ദ്ര സിംഗ് മടങ്ങി. കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം തുടരുകയാണ്.
റോഡിൽ കുത്തിയിരുന്ന് സമരം തുടർന്ന് കോൺഗ്രസ് നേതാക്കൾ. അനുനയശ്രമം പരാജയപ്പെട്ടാൽ പ്രധാനമന്ത്രി പ്രതിപക്ഷനേതാവുമായി നേരിട്ട് ചർച്ച നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവർ സമര വേദിയിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി സംസാരിക്കുന്നു.
സിജെപി സമരത്തിന് പിന്തുണ അറിയിച്ച് അരവിന്ദ് കേജ്‌രിവാളും രംഗത്ത്.
പ്രതിഷേധം ശക്തമായതോടെ സ്ഥലത്ത് കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു.
പ്രധാനമന്ത്രിയുടെ നിർദ്ദേശ പ്രകാരം സമരം അവസാനിപ്പിക്കാനുള്ള അനുനയ ശ്രമം തുടരുന്നു.
Congress, led by Rahul Gandhi, staged a protest in New Delhi against the NEET question paper leak, marching towards the Prime Minister's residence. Police arrested several leaders amidst clashes, with MP Dean Kuriakose reportedly assaulted. Central Minister Jitendra Singh held talks with Gandhi, but Congress affirmed the agitation would continue until effective government discussions occur.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |