
ന്യൂഡൽഹി: ക്യാൻസറിനെ നോട്ടിഫൈയബിൾ രോഗമായി പ്രഖ്യാപിക്കാൻ കഴിയുമോയെന്നത് സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇതോടെ, ആരോഗ്യവകുപ്പിനെ അറിയിക്കാൻ ഡോക്‌ടർമാർക്കും ആശുപത്രികൾക്കും നിയമപരമായി ബാദ്ധ്യതയുണ്ടാകും. ക്യാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ഏകീകൃത നയം ആവശ്യമാണെന്നും പൊതുതാത്പര്യഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |