
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ജലക്ഷാമം പരിഹരിക്കാൻ ആവശ്യമായ കാവേരി ജലം വിട്ടുകൊടുക്കാൻ കർണാടകയോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രീംകോടതിയെ സമീപിച്ചു. ജൂലായ് 30 ന് കാവേരി ജല നിയന്ത്രണ സമിതി (സി.ഡബ്ല്യു.ആർ.സി) പുറപ്പെടുവിച്ച ഉത്തരവ് ഉടൻ നടപ്പിലാക്കാൻ കർണാടകയോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. പ്രതിദിനം 3,500 ക്യുസെക്സ് ജലം വിട്ടുകൊടുക്കണമെന്നാണ് സി.ഡബ്ല്യു.ആർ.സി നിർദ്ദേശിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |