
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷൻ തൂഫാൻ ആദ്യം നടത്തേണ്ടത് സ്വന്തം പാർട്ടിക്കുള്ളിലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ആളുകൾ തന്നെ ലഹരി കടത്തുന്നവരായി മാറുന്നത് ഗൗരവമായ കാര്യമാണ്. മയക്കുമരുന്ന് കടത്തിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ പിടിയിലായി എന്ന വാർത്തയാണ് പുറത്തുവരുന്നത്.
മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി തന്റെ ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. യൂത്ത് കോൺഗ്രസ് ഭാരവാഹി മുഹമ്മദ് ഹുസൈൻ, അബ്ബാസ് എന്നിവരടക്കമാണ് പിടിയിലായത്. ഇവരെല്ലാം കോൺഗ്രസിന്റെ പ്രധാന നേതാക്കളും വി.ഡി.സതീശന്റെ അടുപ്പക്കാരുമാണ്. ഹുസൈന്റെ ഫേസ്ബുക്കിൽ അദ്ദേഹം സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സതീശന്റെ പേരിലുള്ള ഗ്രൂപ്പുകളുടെ അഡ്മിൻ ആയിരുന്നു ഇദ്ദേഹം. മുഖ്യമന്ത്രിക്കെതിരെയുള്ള ഇത്തരം വാർത്തകൾ ഒഴിവാക്കുന്നതിന് മെറ്റയെ ദുരുപയോഗിക്കുകയാണ്.
ടി.ജി.മോഹൻദാസിന് ജാമ്യം ലഭിക്കാനാവശ്യമായ എല്ലാ സൗകര്യവും പൊലീസും പ്രോസിക്യൂഷനും ഒരുക്കിക്കൊടുത്തു. ഇത് കോൺഗ്രസ്- ബി.ജെ.പി ഡീലിന് തെളിവാണ്. വന്ദേമാതരത്തിന്റെ രണ്ടു ചരണങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നതാണ് സി.പി.എം നിലപാട്.
കടലിലെ രക്ഷാദൗത്യത്തിലുണ്ടായ ഗുരുതര വീഴ്ച മറച്ചുവയ്ക്കാനാണ് ശ്രമം. ദുരന്തം ഉണ്ടായപ്പോൾതന്നെ ഊർജ്ജസ്വലമായി തെരച്ചിൽ നടത്തിയില്ല. കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും സഹായം തേടാൻ എന്തിനാണ് സംസ്ഥാന സർക്കാർ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ സഹായം തേടിയത്.
വീണുകിട്ടുന്ന ഓരോ അവസരവും ബി.ജെ.പിയുമായി പാലമിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രക്ഷാദൗത്യത്തിൽ സർക്കാർ കൃത്യമായി കാര്യങ്ങൾ ചെയ്യുന്നുവെന്ന ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിന്റെ പരാമർശം ആളുകൾ പരിഹാസത്തോടെയാകും കാണുക.
പ്രതിപക്ഷ ഉപനേതാവിന്
മുറി അസംബന്ധം
നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട സ്പീക്കറുടെ പ്രതികരണം ശുദ്ധ അസംബന്ധമാണെന്ന് എം.വി. ഗോവിന്ദൻ. അങ്ങനെ ഒരു കാര്യവും ആലോചിച്ചിട്ടില്ല. അങ്ങനെ ഒരു കത്ത് കൊടുത്തിട്ടില്ല. കൊടുക്കുന്ന പ്രശ്നവുമില്ല. 'സ്ഥലം മാറ്റും, കാത്തിരുന്നോ' എന്ന മുഖ്യമന്ത്രിയുടെ പരാമർശം ചരിത്രത്തിൽ ആദ്യമാണ്. ഭരണകക്ഷിയുടെ സർവീസ് സംഘടന താല്പര്യത്തിനനുസരിച്ച് തുള്ളേണ്ട ആളല്ല മുഖ്യമന്ത്രി. ഇപ്പോഴുള്ള പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മെസി വിഷയം കൊണ്ടുവരുന്നത്. മെസിയെ ഇവിടെ കൊണ്ടുവരുമെന്ന് പറഞ്ഞത് മാത്രമേ തനിക്കറിയൂ. അർജന്റീനയുടെ പേരിൽ ക്രമക്കേട് നടക്കാൻ ഒരു സാധ്യതയുമില്ല. ഇടപാടുകൾക്ക് കൃത്യമായി രേഖയുണ്ടാവും. ഒരു രേഖയുമില്ലെന്നാണ് കായിക സെക്രട്ടറിയുടെ റിപ്പോർട്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സെക്രട്ടറിയല്ലേ അതിന്റെ ഉത്തരവാദി എന്നായിരുന്നു പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |