SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.01 AM IST

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

thrissur-pooram

ന്യൂഡൽഹി: പകൽപ്പൂരത്തിന്റെ മേളം പൂർത്തിയാക്കി തിരുവമ്പാടിയും പാറമേക്കാവും പടിഞ്ഞാറേ നടയിലെത്തി ഉപചാരം ചൊല്ലിപ്പിരിഞ്ഞു. 2027 ഏപ്രിൽ 17നാണ് അടുത്ത പൂരം. 230-ാമത് പൂരത്തിനാണ് ഇപ്പോൾ പരിസമാപ്‌തിയായത്. പൂരദിനം ലോകത്തിനായി സമർപ്പിക്കുമ്പോൾ പകൽപ്പൂര ദിനം ദേശത്തിനുള്ളതാണ്.

രാവിലെ ഏഴരയോടെ മണികണ്‌ഠനാലിൽ നിന്ന് 15 ആനകളുടെ അകമ്പടിയോടെ പാറമേക്കാവിലമ്മ എഴുന്നള്ളി. എറണാകുളം ശിവകുമാർ തിടമ്പേറ്റി. കിഴക്കൂട്ട് അനിയന്മാരാർ മേളപ്രമാണിയായി. പത്ത് മണിയോടെ ശ്രീമൂലസ്ഥാനം പന്തലിലേക്ക്. കൊട്ടിക്കലാശം രണ്ട് മണിക്കൂർ നീണ്ടു. നായ്‌ക്കനാലിൽ നിന്ന് തിരുവമ്പാടി ഭഗവതി എഴുന്നെള്ളി. തിരുവമ്പാടി ചന്ദ്രശേഖരനാണ് തിടമ്പേറ്റിയത്. ചെറുശേരി കുട്ടൻ മാരാർ മേളപ്രമാണിയായി. പത്ത് മണിയോടെ തിരുവമ്പാടിയും ശ്രീമൂലസ്ഥാനം പന്തലിലേക്ക്.

ആദ്യം മേളം കലാശിച്ചത് പാറമേക്കാവിന്റെേതാണ്. പടിഞ്ഞാറേ നടയിലേക്ക് ഭഗവതി എത്തി തിരുവമ്പാടി ഭഗവതിക്കായി കാത്തിരുന്നു. മേളം കലാശിച്ചതും പടിഞ്ഞാറേ നടയിലേക്കെത്തി തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങാൻ ക്ഷേത്രത്തിനുള്ളിലേക്ക് കയറി. പാറമേക്കാവ് ഭഗവതി നടുവിലാൽ ഗണപതിയെ വണങ്ങാനായി വന്നു. ഇരുഭഗവതിമാരും ഉച്ചയ്‌ക്ക് 12 മണിയോടെ തിരിച്ചെത്തി. ശേഷം ഇനി അടുത്ത കൊല്ലം കാണാമെന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THRISSUR POORAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA