
തിരുവനന്തപുരം: എയഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി പാനലിൽ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളെ ഉൾപ്പെടുത്തിയതിനെ വിമർശിച്ച് മുൻമന്ത്രി വി.ശിവൻകുട്ടി. സ്വന്തക്കാർക്കും പാർട്ടി അണികൾക്കും പിൻവാതിൽ നിയമനം ഉറപ്പാക്കാനുള്ള സർക്കാരിന്റെ നീക്കമാണിതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാട് ദുരന്തമുഖത്ത് പകച്ചുനിൽക്കുമ്പോൾ, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വി.ഡി.സതീശൻ പിണറായി വിജയനെ മാതൃകയാക്കാൻ തയ്യാറാകണം. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി സർക്കാർ ഹെലികോപ്ടർ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |